കാൻസറിനെക്കാൾ വേഗത്തിൽ പടരുന്ന *രോഗങ്ങൾ* - by ഡോ. വി.പി. ഗംഗാധരൻ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായി ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു. ആ മരുന്ന് ഫലപ്രദമാണല്ലോ അല്ലേ ഡോക്ടർ.. എന്നമട്ടിലാണ് മിക്ക വിളികളുടെയും ടോൺ. ഏതു മരുന്ന് എന്ന് അന്വേഷിക്കുമ്പോൾ പലരും ഉരുണ്ടു കളീച്ചു. അല്ല, അത്... പതുക്കെപ്പതുക്കെയാണ് കാര്യങ്ങൾ വ്യക്തമായയത്. കുറച്ചു നാൾ മുമ്പ് കാൻസർ വന്ന് ചികിൽസിച്ച് ഭേദമായ ഒരാളുടെ അനുഭവക്കുറിപ്പ് ഒരു പത്രത്തിൽ സാമാന്യം വലിയൊരു ഫീച്ചറായി വന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നത് കാൻസർ ചികിൽസിച്ച് ഭേദമായ അനുഭവമാണ്. ചികിൽസ നടത്തിയത് വി.പി.ഗംഗാധരനാണെന്ന് പറയുന്നുണ്ട്. പക്ഷെ, അദ്ദേഹം കഴിച്ച മരുന്നുകളിൽ പ്രധാനം ലക്ഷ്മിതരു എന്നൊരു ചെടിയും മുള്ളാത്തയുടെ പഴവുമാണത്രേ! എങ്ങനെയാണ് ആ മരുന്നുകൾ കഴിച്ചത് എന്നതിനെക്കുറിച്ച് ചെറിയ ചില വിവരണങ്ങളും നൽകുന്നുണ്ട്. ഡോക്ടറുടെ അനുമതിയോടെയാണ് മരുന്നു കഴിച്ചതെന്നും ഇപ്പറഞ്ഞ ചികിൽസകളല്ലാതെ അത്ര കാര്യമായി മറ്റു ചികിൽസകളൊന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. സംഭവം ശരിയാണ് അദ്ദേഹം ഒരു വർഷത്തിലധികം കാൻസറിന് ചികിൽസ ചെയ്തിട്ടുണ്ടായിരുന്നു. വിശദമായ കീമോ തെറാപ്പിയും റേഡിയേഷൻ ചികിൽസയും ഒക്കെ. ഉമിനീർഗ്രന്ഥിയിൽ കാൻസറായിരുന്നു അദ്ദേഹത്തിന്. വലിയ ഗൗരവമുള്ളതൊന്നുമായിരുന്നില്ല. ചികിൽസയിലൂടെ പൂർണ്ണമായി സുഖപ്പെടും എന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു. സുഖപ്പെടുകയും ചെയ്തു. പക്ഷെ, അതിനു ശേഷം അദ്ദേഹം ഇങ്ങനെയൊരവകാശവാദവുമായി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.ഇത്തരക്കാർ സാധാരണക്കാരായ രോഗികളോടു ചെയ്യുന്ന ക്രൂരതയും വളരെ വലുതു തന്നെ.ലക്ഷ്മിതരുവും മുള്ളാത്തയുമൊക്കെ കഴിച്ചോട്ടേ എന്ന് അദ്ദേഹം ചോദിച്ചു എന്നും, ഡോ. ഗംഗാധരന്റെ നിർദ്ദേശപ്രകാരം അവ കഴിച്ച് അസുഖം മാറി എന്നുമാണ് അവകാശവാദം. അത്തരത്തിലുള്ള ഏതെങ്കിലും പുതിയ മരുന്ന് കണ്ടുപിടിച്ചാൽ നോബൽ സമ്മാനം പോലുള്ള വലിയ പുരസ്കാരങ്ങൾക്കു വരെ സാധ്യതയുള്ളതാണെന്ന് പറയാനില്ലല്ലോ ! ലക്ഷ്മിതരുവും ആത്തയും എന്നല്ല, ഏത് നല്ലപഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് നല്ലതാണ്. കാൻസറിന്റെ കാര്യത്തിലും അവയ്ക്ക് പ്രാധാന്യമുണ്ട്. അവയിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങൾ കാൻസർ ഉൾപ്പെടെ നല്ലൊരു പങ്ക് രോഗങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. നിത്യവും ധാരാളം നല്ലയിനം പച്ചക്കറികളും പഴങ്ങളും ഇലവർഗ്ഗങ്ങളുമൊക്കെ കഴിക്കുന്നത് ഒരു പരിധി വരെയെങ്കിലും കാൻസർ സാധ്യത കുറയ്ക്കും. പക്ഷെ, അവയ്ക്ക് ഔഷധശേഷിയൊന്നുമുള്ളതായി അറിയില്ല. രോഗം വന്നാൽ മരുന്നിനു പകരം അല്ല ഇവയൊന്നും.കീമോ തെറാപ്പിയും റേഡിയേഷനുമൊക്കെ കഴിഞ്ഞ് അസുഖം ഭേദമാക്കിയ ശേഷം എന്റെ രോഗം മാറിയത് ഇലയും പഴവും തിന്നിട്ടാണ് എനൊരാൾ പറയുമ്പോൾ ആ വലിയ നുണയുണ്ടാക്കുന്ന പ്രതികരണം വളരെ വലുതാണ്. കാൻസർ എന്നല്ല, ഏത് അസുഖവും ബാധിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന വിഷമതകൾ അതു വന്നവർക്കേ മനസ്സിലാവൂ. ആശ്വാസമുണ്ടാക്കും എന്നു കേൾക്കുന്ന ഏതിനു നേരെയും തിരിയാനുള്ള സ്വാഭാവിക പ്രേരണ ആളുകൾക്കുണ്ടാകും. ഒരു കച്ചിത്തുരുമ്പിനു വേണ്ടി കാത്തിരിക്കുന്നവരെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഇങ്ങനെയുള്ള മാജിക് മരുന്നുമായി വരുന്നവരൊക്കെ അത്തരം പറ്റിക്കലുകാർ തന്നെയാണ്. പലർക്കും ഇതൊരു ബിസിനസ്സാണ്. ലാഭമുണ്ടാക്കാൻ വേണ്ടി മനപ്പൂർവം നുണ പ്രചരിപ്പിക്കുന്നവർ. പലപ്പോഴും ഇത്തരം നുണകൾ കാൻസറിനെക്കാൾ വേഗത്തിൽ പടർന്നു വ്യാപിക്കുന്ന മഹാമാരികളാണെന്നതാണ് വസ്തുത. കുറച്ചു മുമ്പ് കോട്ടയത്ത് കാരിത്താസ് ആശുപത്രിയിൽ ഒരാളെ കാണാറുണ്ടായിരുന്നു. കാണും എന്നല്ലാതെ അദ്ദേഹം ആര്, എന്ത് എന്നൊന്നും അറിയില്ല. ചില രോഗികൾ വന്ന് വിശദമായി ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് പിന്നീട് സംഭവം മനസ്സിലാകുന്നത്. മണി ചെയിൻ പോലെ ഒരു കമ്പനിയുടെ ചിലയിനം പൗഡറുകളും മറ്റും വിൽപ്പന നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്ദേഹത്തിന്റെ മകൾ കാൻസർ വന്ന് അവിടെ ചികിൽസയിലുണ്ടായിരുന്നു എന്നും ആസ്പത്രിയിൽ നിന്ന് പറയുന്ന മരുന്നുകൾക്കൊപ്പം ഡോക്ടറുടെ അനുവാദത്തോടെ ചില പൊടികളും കഴിച്ചപ്പോളാണ് അസുഖം വേഗം ഭേദമായത് എന്നുമാണ് രോഗികളോട് പറയുന്നത്. മരുന്നുകൾക്കൊപ്പം കഴിക്കാനാണല്ലോ. ഡോക്ടർക്കും താല്പര്യമുള്ളതാണല്ലോ എന്നൊക്കെയാവുമ്പോൾ ഒരു വിഭാഗം ആളുകൾ ആ പൊടികളും വാങ്ങും. സമീപിക്കുന്ന പത്തോ ഇരുപതോ പേരിൽ ഒരാൾ വാങ്ങിയാലും മതി ആ പൗഡറുകൾ. മരുന്നു കഴിക്കുന്നതിനോടൊപ്പം അവയും കഴിച്ചിട്ട് അസുഖം മാറിയാൽ ക്രെഡിറ്റ് മുഴുവനും ആ പൗഡറിനു കിട്ടും. സൈഡ് ഇഫക്റ്റുകൾ കൊണ്ട് അസ്വസ്ഥതകളുണ്ടാക്കി എന്ന പേരുദോഷമാവും മരുന്നുകൾക്ക് ബാക്കിയുണ്ടാവുക.കുറച്ചു നാൾ മുമ്പ് കോഴിക്കോട്ടു നിന്ന് ഇത്തരത്തിൽ ഒരു വാർത്ത വന്നിരുന്നു. ആഫ്രിക്കയിലോ മറ്റോ ജോലി ചെയ്തിരുന്ന ഒരു നയതന്ത്രോദ്യോഗസ്ഥൻ ഏതോ വണ്ടിനെയോ പുഴുവിനെയോ മറ്റോ കഴിച്ച് കാൻസർ മാറി എന്നൊരു വലിയ ഫീച്ചർ. അദ്ദേഹവും വിശദമായ കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിൽസകളൊക്കെ ചെയ്തിരുന്നയാളാണ്. അവിടെ ആരൊക്കെയോ ആ വണ്ടുകളെ ഇറക്കന്മതി ചെയ്ത് ചികിൽസ വ്യാപിപ്പിക്കാൻ പോകുന്നു എന്നും കേട്ടിരുന്നു. ഇത്തരം കച്ചവടം എന്ന ഗൂഡലക്ഷ്യവുമുണ്ട് മിക്ക വ്യാജചികിൽസാ വാർത്തകളുടെയും പിന്നിൽ.പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഫലപ്രദം എന്നു തെളിഞ്ഞ ചികിൽസാസമ്പ്രദായങ്ങളേക്കാൾ ആളുകളെ പെട്ടെന്ന് വശികരിക്കുന്നവയാണ് ഇത്തരം ചികിൽസാ വർത്തമാനങ്ങൾ പലപ്പോഴും ചെലവിന്റെ കാര്യത്തിൽ ഇവ അത്ര നിസാരമൊന്നുമായിരിക്കില്ല. ആയിരം രൂപയ്ക്ക് ആസ്പത്രിയിൽ നിന്ന് ഗുളികയോ മരുന്നോ വാങ്ങാൻ വിഷമം പറയുന്നവരും പതിനായിരം രൂപയ്ക്കിത്തരം സൂത്രചികിൽസാ സാധനങ്ങൾ വാങ്ങാൻ മടിക്കാറില്ലെന്നന്നതാണ് അതിശയകരമായി തോന്നാറുള്ളത്. ചികിൽസയിലെ എളുപ്പവഴിയായിരിക്കണം ആളുകളെ ആകർഷിക്കുന്നത്.ഒരടിസ്ഥാനവും ഇല്ലാത്ത ഇത്തരം വ്യാജ വാർത്തകൾ എഴുതി വിടുന്നവർ സമൂഹത്തോടു ചെയ്യുന്ന വലിയ വഞ്ചനയെക്കുറിച്ച് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഒരപേക്ഷയുണ്ട്. അസുഖം വരുന്നത് നമ്മുടെ ആരുടെയും കുറ്റമല്ല. രോഗം ഒരു തെറ്റല്ല. അത് നമ്മുടെ ജീവിതത്തില ഒരവസ്ഥയാണ്. അതിനെ സാധ്യമായ മികച്ച മാർഗ്ഗങ്ങളുപയോഗിച്ച് നേരിടുകയാണ് വേണ്ടത്. അവിടെ പതറുകയോ കുറുക്കു വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ട് കാര്യമില്ല.
(മാതൃഭൂമി ഇ-എഡിഷനിൽ പ്രസിദ്ധീകരിച്ചത്. കടപ്പാട് : മാതൃഭൂമി, ഡോ. പി.വി. ഗംഗാധരൻ)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായി ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു. ആ മരുന്ന് ഫലപ്രദമാണല്ലോ അല്ലേ ഡോക്ടർ.. എന്നമട്ടിലാണ് മിക്ക വിളികളുടെയും ടോൺ. ഏതു മരുന്ന് എന്ന് അന്വേഷിക്കുമ്പോൾ പലരും ഉരുണ്ടു കളീച്ചു. അല്ല, അത്... പതുക്കെപ്പതുക്കെയാണ് കാര്യങ്ങൾ വ്യക്തമായയത്. കുറച്ചു നാൾ മുമ്പ് കാൻസർ വന്ന് ചികിൽസിച്ച് ഭേദമായ ഒരാളുടെ അനുഭവക്കുറിപ്പ് ഒരു പത്രത്തിൽ സാമാന്യം വലിയൊരു ഫീച്ചറായി വന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നത് കാൻസർ ചികിൽസിച്ച് ഭേദമായ അനുഭവമാണ്. ചികിൽസ നടത്തിയത് വി.പി.ഗംഗാധരനാണെന്ന് പറയുന്നുണ്ട്. പക്ഷെ, അദ്ദേഹം കഴിച്ച മരുന്നുകളിൽ പ്രധാനം ലക്ഷ്മിതരു എന്നൊരു ചെടിയും മുള്ളാത്തയുടെ പഴവുമാണത്രേ! എങ്ങനെയാണ് ആ മരുന്നുകൾ കഴിച്ചത് എന്നതിനെക്കുറിച്ച് ചെറിയ ചില വിവരണങ്ങളും നൽകുന്നുണ്ട്. ഡോക്ടറുടെ അനുമതിയോടെയാണ് മരുന്നു കഴിച്ചതെന്നും ഇപ്പറഞ്ഞ ചികിൽസകളല്ലാതെ അത്ര കാര്യമായി മറ്റു ചികിൽസകളൊന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. സംഭവം ശരിയാണ് അദ്ദേഹം ഒരു വർഷത്തിലധികം കാൻസറിന് ചികിൽസ ചെയ്തിട്ടുണ്ടായിരുന്നു. വിശദമായ കീമോ തെറാപ്പിയും റേഡിയേഷൻ ചികിൽസയും ഒക്കെ. ഉമിനീർഗ്രന്ഥിയിൽ കാൻസറായിരുന്നു അദ്ദേഹത്തിന്. വലിയ ഗൗരവമുള്ളതൊന്നുമായിരുന്നില്ല. ചികിൽസയിലൂടെ പൂർണ്ണമായി സുഖപ്പെടും എന്ന് പറഞ്ഞിട്ടുമുണ്ടായിരുന്നു. സുഖപ്പെടുകയും ചെയ്തു. പക്ഷെ, അതിനു ശേഷം അദ്ദേഹം ഇങ്ങനെയൊരവകാശവാദവുമായി വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.ഇത്തരക്കാർ സാധാരണക്കാരായ രോഗികളോടു ചെയ്യുന്ന ക്രൂരതയും വളരെ വലുതു തന്നെ.ലക്ഷ്മിതരുവും മുള്ളാത്തയുമൊക്കെ കഴിച്ചോട്ടേ എന്ന് അദ്ദേഹം ചോദിച്ചു എന്നും, ഡോ. ഗംഗാധരന്റെ നിർദ്ദേശപ്രകാരം അവ കഴിച്ച് അസുഖം മാറി എന്നുമാണ് അവകാശവാദം. അത്തരത്തിലുള്ള ഏതെങ്കിലും പുതിയ മരുന്ന് കണ്ടുപിടിച്ചാൽ നോബൽ സമ്മാനം പോലുള്ള വലിയ പുരസ്കാരങ്ങൾക്കു വരെ സാധ്യതയുള്ളതാണെന്ന് പറയാനില്ലല്ലോ ! ലക്ഷ്മിതരുവും ആത്തയും എന്നല്ല, ഏത് നല്ലപഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് നല്ലതാണ്. കാൻസറിന്റെ കാര്യത്തിലും അവയ്ക്ക് പ്രാധാന്യമുണ്ട്. അവയിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങൾ കാൻസർ ഉൾപ്പെടെ നല്ലൊരു പങ്ക് രോഗങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. നിത്യവും ധാരാളം നല്ലയിനം പച്ചക്കറികളും പഴങ്ങളും ഇലവർഗ്ഗങ്ങളുമൊക്കെ കഴിക്കുന്നത് ഒരു പരിധി വരെയെങ്കിലും കാൻസർ സാധ്യത കുറയ്ക്കും. പക്ഷെ, അവയ്ക്ക് ഔഷധശേഷിയൊന്നുമുള്ളതായി അറിയില്ല. രോഗം വന്നാൽ മരുന്നിനു പകരം അല്ല ഇവയൊന്നും.കീമോ തെറാപ്പിയും റേഡിയേഷനുമൊക്കെ കഴിഞ്ഞ് അസുഖം ഭേദമാക്കിയ ശേഷം എന്റെ രോഗം മാറിയത് ഇലയും പഴവും തിന്നിട്ടാണ് എനൊരാൾ പറയുമ്പോൾ ആ വലിയ നുണയുണ്ടാക്കുന്ന പ്രതികരണം വളരെ വലുതാണ്. കാൻസർ എന്നല്ല, ഏത് അസുഖവും ബാധിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന വിഷമതകൾ അതു വന്നവർക്കേ മനസ്സിലാവൂ. ആശ്വാസമുണ്ടാക്കും എന്നു കേൾക്കുന്ന ഏതിനു നേരെയും തിരിയാനുള്ള സ്വാഭാവിക പ്രേരണ ആളുകൾക്കുണ്ടാകും. ഒരു കച്ചിത്തുരുമ്പിനു വേണ്ടി കാത്തിരിക്കുന്നവരെ പറ്റിക്കാൻ വളരെ എളുപ്പമാണ്. ഇങ്ങനെയുള്ള മാജിക് മരുന്നുമായി വരുന്നവരൊക്കെ അത്തരം പറ്റിക്കലുകാർ തന്നെയാണ്. പലർക്കും ഇതൊരു ബിസിനസ്സാണ്. ലാഭമുണ്ടാക്കാൻ വേണ്ടി മനപ്പൂർവം നുണ പ്രചരിപ്പിക്കുന്നവർ. പലപ്പോഴും ഇത്തരം നുണകൾ കാൻസറിനെക്കാൾ വേഗത്തിൽ പടർന്നു വ്യാപിക്കുന്ന മഹാമാരികളാണെന്നതാണ് വസ്തുത. കുറച്ചു മുമ്പ് കോട്ടയത്ത് കാരിത്താസ് ആശുപത്രിയിൽ ഒരാളെ കാണാറുണ്ടായിരുന്നു. കാണും എന്നല്ലാതെ അദ്ദേഹം ആര്, എന്ത് എന്നൊന്നും അറിയില്ല. ചില രോഗികൾ വന്ന് വിശദമായി ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് പിന്നീട് സംഭവം മനസ്സിലാകുന്നത്. മണി ചെയിൻ പോലെ ഒരു കമ്പനിയുടെ ചിലയിനം പൗഡറുകളും മറ്റും വിൽപ്പന നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്ദേഹത്തിന്റെ മകൾ കാൻസർ വന്ന് അവിടെ ചികിൽസയിലുണ്ടായിരുന്നു എന്നും ആസ്പത്രിയിൽ നിന്ന് പറയുന്ന മരുന്നുകൾക്കൊപ്പം ഡോക്ടറുടെ അനുവാദത്തോടെ ചില പൊടികളും കഴിച്ചപ്പോളാണ് അസുഖം വേഗം ഭേദമായത് എന്നുമാണ് രോഗികളോട് പറയുന്നത്. മരുന്നുകൾക്കൊപ്പം കഴിക്കാനാണല്ലോ. ഡോക്ടർക്കും താല്പര്യമുള്ളതാണല്ലോ എന്നൊക്കെയാവുമ്പോൾ ഒരു വിഭാഗം ആളുകൾ ആ പൊടികളും വാങ്ങും. സമീപിക്കുന്ന പത്തോ ഇരുപതോ പേരിൽ ഒരാൾ വാങ്ങിയാലും മതി ആ പൗഡറുകൾ. മരുന്നു കഴിക്കുന്നതിനോടൊപ്പം അവയും കഴിച്ചിട്ട് അസുഖം മാറിയാൽ ക്രെഡിറ്റ് മുഴുവനും ആ പൗഡറിനു കിട്ടും. സൈഡ് ഇഫക്റ്റുകൾ കൊണ്ട് അസ്വസ്ഥതകളുണ്ടാക്കി എന്ന പേരുദോഷമാവും മരുന്നുകൾക്ക് ബാക്കിയുണ്ടാവുക.കുറച്ചു നാൾ മുമ്പ് കോഴിക്കോട്ടു നിന്ന് ഇത്തരത്തിൽ ഒരു വാർത്ത വന്നിരുന്നു. ആഫ്രിക്കയിലോ മറ്റോ ജോലി ചെയ്തിരുന്ന ഒരു നയതന്ത്രോദ്യോഗസ്ഥൻ ഏതോ വണ്ടിനെയോ പുഴുവിനെയോ മറ്റോ കഴിച്ച് കാൻസർ മാറി എന്നൊരു വലിയ ഫീച്ചർ. അദ്ദേഹവും വിശദമായ കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിൽസകളൊക്കെ ചെയ്തിരുന്നയാളാണ്. അവിടെ ആരൊക്കെയോ ആ വണ്ടുകളെ ഇറക്കന്മതി ചെയ്ത് ചികിൽസ വ്യാപിപ്പിക്കാൻ പോകുന്നു എന്നും കേട്ടിരുന്നു. ഇത്തരം കച്ചവടം എന്ന ഗൂഡലക്ഷ്യവുമുണ്ട് മിക്ക വ്യാജചികിൽസാ വാർത്തകളുടെയും പിന്നിൽ.പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഫലപ്രദം എന്നു തെളിഞ്ഞ ചികിൽസാസമ്പ്രദായങ്ങളേക്കാൾ ആളുകളെ പെട്ടെന്ന് വശികരിക്കുന്നവയാണ് ഇത്തരം ചികിൽസാ വർത്തമാനങ്ങൾ പലപ്പോഴും ചെലവിന്റെ കാര്യത്തിൽ ഇവ അത്ര നിസാരമൊന്നുമായിരിക്കില്ല. ആയിരം രൂപയ്ക്ക് ആസ്പത്രിയിൽ നിന്ന് ഗുളികയോ മരുന്നോ വാങ്ങാൻ വിഷമം പറയുന്നവരും പതിനായിരം രൂപയ്ക്കിത്തരം സൂത്രചികിൽസാ സാധനങ്ങൾ വാങ്ങാൻ മടിക്കാറില്ലെന്നന്നതാണ് അതിശയകരമായി തോന്നാറുള്ളത്. ചികിൽസയിലെ എളുപ്പവഴിയായിരിക്കണം ആളുകളെ ആകർഷിക്കുന്നത്.ഒരടിസ്ഥാനവും ഇല്ലാത്ത ഇത്തരം വ്യാജ വാർത്തകൾ എഴുതി വിടുന്നവർ സമൂഹത്തോടു ചെയ്യുന്ന വലിയ വഞ്ചനയെക്കുറിച്ച് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഒരപേക്ഷയുണ്ട്. അസുഖം വരുന്നത് നമ്മുടെ ആരുടെയും കുറ്റമല്ല. രോഗം ഒരു തെറ്റല്ല. അത് നമ്മുടെ ജീവിതത്തില ഒരവസ്ഥയാണ്. അതിനെ സാധ്യമായ മികച്ച മാർഗ്ഗങ്ങളുപയോഗിച്ച് നേരിടുകയാണ് വേണ്ടത്. അവിടെ പതറുകയോ കുറുക്കു വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തിട്ട് കാര്യമില്ല.
(മാതൃഭൂമി ഇ-എഡിഷനിൽ പ്രസിദ്ധീകരിച്ചത്. കടപ്പാട് : മാതൃഭൂമി, ഡോ. പി.വി. ഗംഗാധരൻ)
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര് എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan