റിപ്പോർട്ട് ബൈSajeed Khalid
!!ഇന്ന് സഹപ്രവര്‍ത്തകരായ ശാരിഖ് അന്‍സര്‍, സുല്‍ത്താന്‍ സലാഹുദ്ദീന്, മുഹമ്മദ് ആരിഫ്, ഷിഹാദ്, കാഷിഫ് തുങ്ങിയവരോടൊപ്പം യു.പിയിലെ ദാദ്രിക്കടുത്ത ബിസാര വില്ലേജ് സന്ദര്‍ശിച്ചു.വംശീയാക്രമണ വിധേയനായി അരും കൊല ചെയ്യപ്പെട്ട അഖ്ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. അവിടെ ചെന്നെത്തുക അത്ര എളുപ്പമല്ല. ഡല്‍ഹിയില്‍നിന്ന് 60 കിലോമീറ്ററോളം ദുരമേയുലഌവെങ്കിവും മെയിന്‍ റോഡില്‍ നിന്ന് ഊടുവഴികളിലൂടെ സഢ്ചരിച്ച് വേണം എത്താന്‍. ബിസാര വില്ലേജ് ഇപ്പോഴും യുദ്ധസമാനമായ അ്തരീക്ഷത്തിലാണ്. ഞങ്ങളെത്തുന്നതിന് തൊട്ടു മുന്‍പ് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് സന്ദര്‍ശിക്കാനാവാതെ തിരിച്ചു പോയിരുന്നു. ഞങ്ങള്‍ വില്ലേജിനുള്ളില്‍ കടന്നു. 144 പ്രഖ്യാപിച്ചിരിക്കുന്ന വില്ലേജില്‍ അവിടവിടെ സംഘ്പരിവാറുകാര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്.അഖ്ലാഖിന്റെ വീടിനു മുന്നില്‍ വനിതകള്‍ ഉപരോധം തീര്‍ത്തിരിക്കുന്നു. അഖ്ലാഖിനെ വധിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത 8 പേരെ വിട്ടയക്കണം എന്നാണ് ആ വീട് ഉപരോധിക്കുന്നവരുടെ ആവശ്യം. അതിന് പോലീസ് സ്റ്റേഷനല്ലേ ഉപരോധിക്കേണ്ടത്എന്ന ചോദ്യത്തിന് വംശീയവാദികളുടെ മുന്നില്‍ പ്രശ്നമല്ല. അഖ്ലാഖിന്റെ വീടിന്റെ പരിസരത്തേക്ക് മീഡിയാ പ്രവര്ത്തകരെയോസാമൂഹ്യ പ്രവര്ത്തകരെയോകടത്തി വിടുന്നില്ല. സമീപ പ്രദേശത്ത് മൊബൈല്‍ ഉപയോഗിക്കാനോ ഫോട്ടയെടുക്കാനോസംഘ്പരിവാര് പ്രവര്‍ത്തകരും പോലീസും അനുവദിക്കുന്നില്ല. പശുവിനെ കാണാതായി എന്ന കള്ളക്കഥ മെനഞ്ഞ് വ്യാപകമായ പ്രചരണം നടത്തി നടത്തിയ വംശീയ കൊലപാതകം ഒരു വലിയ കലാപത്തിനു തുടക്കമിടാനുള്ളസംഘ്പരിവാര് തയ്യാറെടുപ്പായിരുന്നു എന്നത് വ്യക്തമാണ്.പൂജാരിയുടെ അഭിമുഖം നടത്തി പശുവിന്റേത് കള്ളകഥയാണെന്ന് പുറത്തറിയിച്ച എന്‍.ഡി.റ്റി.വിയോടുള്ള അമര്‍ഷം സംഘ്പരിവാര്‍ തുടരുന്നു എന്നതിന് തെളിവാണ് വില്ലേജിന്റെ പുറം കവാടത്തില്‍ എന്‍.ഡി.റ്റി.വിയൂണിറ്റ് വന്ന വാഹനം തകര്ക്കുകയംു വനിതാ റിപ്പോര്‍ട്ടറെ മര്‍ദ്ദിക്കുകയും ചെയ്തത്. രാവിലെ അകത്തേക്കു കടക്കാനാവാത്ത കെജ്രിവാള് ഉച്ചക്ക് സമീപത്തുള്ള NTPC യുടെ പ്ലാന്റിനുള്ളിലെ വഴിയിലൂടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ അകത്തെത്തി. രാഹുല്‍ ഗാന്ധി വൈകിട്ടു വരുന്നതും അതുവഴിയായിരിക്കുമെന്നു പോലീസുകാര്‍ പറഞ്ഞു.ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണ്.യഥാര്‍ത്ഥത്തില്‍ തന്നെ ആക്രമണത്തില്‍ പങ്കെടുത്തവരുമാണ്. പക്ഷേ ആക്രമണത്തിന് പദ്ധതിയിട്ടവര്ഇപ്പോഴും പുറത്താണ്. മീഡിയ മുസ്ലിം പക്ഷമാണ് നില്‍ക്കുന്നതെന്നാണ് സംഘ്പരിവാര്‍ ആരോപിക്കുന്നത്.ബോധമുള്ളവരാരും വിശ്വസിക്കാത്ത ഭാഷ്യമാണിത്. സംഘ്പരിവാര്‍ വിചാരിച്ചപോലെ കാര്യങ്ങളെല്ലാംനടക്കാത്തതിലുള്ള അമര്‍ഷം മാത്രമാണ്.വലിയ അപകടമാണ് രാജ്യത്തെ കാത്തിരിക്കുന്നത് എന്ന സൂചയാണ് ബിസര ഗ്രാമത്തിലെ സംഭവം. ഇല്ലാകഥ മെനെഞ്ഞ് ഗ്രാമങ്ങളില്‍ വംശീയാക്രമണം നടത്തുക. എഴുപതിലധികം മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടം വിട്ടു. ഇങ്ങനെ വിട്ടു പോകുന്നവരുടെ വീടും സമ്പത്തും നിങ്ങള്‍ക്കു സ്വന്തമാക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇത്തരം കാലപങ്ങളെല്ലാം സംഘ്പരിവാര്‍ സംഘടിപ്പിക്കുന്നത്
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan