സുധീർ കെ എച്ച്.
ഒരു സർക്കാർ ജോലിക്കാരൻെറ വിലാപങ്ങൾ .....
പത്രങ്ങളിലെ
വാർത്ത 8500 രൂപ ശന്പളം കിട്ടിയിരുന്ന സർക്കാർ ജീവനക്കാരന്
ഇനി 17000 കിട്ടുമെന്നും അതോടെ ശന്പളം ഇരട്ടിയാകുമെന്നുമാണ്. പൊതുജനം മുഴുവൻ വിശ്വസിക്കുന്നതും അതു തന്നെ. എന്നാൽ ഈ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും പൊതു സമൂഹത്തിന് സർക്കാർ ജീവനക്കാരോട് ശത്രുത ഉളവാക്കുന്നതുമാണ്. നിലവിൽ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻെറ ശന്പളം എന്നു പറയുന്നത് 8500 രൂപയല്ല. മറിച്ച് 8500 രൂപയും അതിൻെറ എൺപതു ശതമാനം ക്ഷാമബത്തയും
ചേർന്ന് 15300 രൂപയാണ്. ശന്പളം പരിഷ്കരിക്കുന്പോൾ ചെയ്യുന്നത് നിലവിലുള്ള അടിസ്ഥാന
ശന്പളമായ 8500 രൂപയിൽ നിലവിലുള്ള ക്ഷാമബത്തയായ 6800 രൂപ ലയിപ്പിക്കുക എന്നതാണ്. അപ്പോൾ അത് 15300 ആകും. എന്നിട്ട് അത് 17000 ആക്കി ഉയർത്തും. ഈ ശന്പളം നടപ്പാവുന്പോൾ നിലവിൽ ലഭിച്ചിരുന്ന എൺപതു ശതമാനം ഡിഎ പൂജ്യമായി മാറും. ആകെ
കിട്ടിയിരുന്ന 15300 എന്ന തുക 17000 ആയി മാറും. അതായത് 8500
അല്ല 17000 ആയി മാറുന്നത് മറിച്ച് 15300 ആണ്. അതായത് ആകെ വർദ്ധനവ് വെറും 1700 രൂപ. വെറും ഇരുപത് ശതമാനം വർദ്ധനവ്. അതും 2009 ജൂലായ് ഒന്നിനു ശേഷം ഇപ്പോഴാണ് ശന്പള പരിഷ്കരണത്തിനു റെക്കമെൻഡേഷൻ എന്കിലും വരുന്നത്. അതു തന്നെ എന്ന് നടപ്പിലാവും എന്നതിന്
യാതൊരു ഉറപ്പുമില്ല.
ഇനി പറയൂ..
ഏഴു വർഷം കഴിയുന്പോൾ ഇരുപത് ശതമാനം ശന്പളവർദ്ധനവ് അമിതമാണോ? 2009 ൽ നൂറു രൂപയ്ക്ക് കിട്ടിയിരുന്ന എന്തെന്കിലും സാധനം ഇപ്പോ 120 രൂപയ്ക്ക് വാങ്ങാൻ കിട്ടുമോ!! അന്ന് കിലോ ഇരുപത് രൂപയ്ക്ക് കിട്ടിയിരുന്ന ചാള ഇപ്പോ കിലോ നൂറുമുതൽ 120 രൂപ വരെ വിലയായി. അതായത് അഞ്ചിരട്ടി അല്ലെന്കിൽ 500% വർദ്ധനവ്. പതിനെട്ട് രൂപയ്ക്ക് കിട്ടിയിരുന്ന കുത്തരി ഇപ്പോ
കിലോ 38രൂപ ആയി. അതായത് വില ഇരട്ടിയോ അതിലധികമോ ആയി. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഈ കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് ഇരട്ടിമുതൽ നാലിരട്ടി വരെ വിലകൂടി.
വെറും 400 രൂപ ദിവസക്കൂലിയായിരുന്ന വാർക്കപ്പണിക്കാരൻ ബംഗാളി ഇപ്പോ വാങ്ങുന്നത് 700 - 800 രൂപ. ആശുപത്രി, വിദ്യാഭ്യാസ ചെലവുകൾ പത്തിരട്ടി വരെയായി കൂടി. സർക്കാർ ജീവനക്കാരൻെറ മാത്രം ശന്പളം കൂടിയത് വെറും 20%!!
ഇത് ന്യായീകരിക്കാൻ പറ്റുമോ? ജീവനക്കാർക്കും മാന്യമായി ജീവിക്കേണ്ടേ?
മക്കളെ പഠിപ്പിക്കേണ്ടേ?
അസുഖം വന്നാൽ മരുന്ന് വാങ്ങണ്ടേ.? ആഴ്ചയിൽ ഒരിക്കലെന്കിലും തൻെറ കുട്ടികൾക്ക് ഇറച്ചിയോ മീനോ വാങ്ങി കൊടുക്കേണ്ടേ..?
സർക്കാർ ജീവനക്കാരൻ എന്ന ലേബലുള്ളതു കൊണ്ട് അവൻ മുണ്ടു മുറുക്കിയുടുത്ത് പട്ടിണി കിടക്കണമെന്നാണോ ജനം പറയുന്നത്!!
സർക്കാർ ജീവനക്കാരന് കിട്ടുന്ന ശന്പളത്തിന് കണക്കുള്ളത് കൊണ്ട് അവന് നികുതിയടക്കുന്നതിൽ നിന്ന് ഒഴിവാകാൻ പറ്റില്ല. ഞാനും എൻെറ ഭാര്യയും ആദായ നികുതി അടയ്ക്കുന്നവരാണ്. പക്ഷേ എൻെറ നൂറിരട്ടി വരുമാനമുള്ള എൻെറ നാട്ടുകാരിലും സുഹൃത്തുക്കളിലും ഒരു രൂപ പോലും ആദായ നികുതി കൊടുക്കുന്നവർ ആരുമില്ല. ഒരു കൈ കൊണ്ട് തരുന്ന പൈസ മറു കൈ കൊണ്ട് സർക്കാർ തിരിച്ചു വാങ്ങുന്നു. ആദായ നികുതി, പ്രൊഫഷണൽ ടാക്സ്, പന്കാളിത്ത പെൻഷൻ വിഹിതം, വിവിധ സെസുകൾ എന്നിങ്ങനെ എത്ര തരം സർക്കാർ വക പിഴിയലുകൾ. കൂടാതെ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, സർവ്വീസ് സംഘടനകളുടെ ഫണ്ടുപിരിവ്, പള്ളി അന്പലക്കമിറ്റിക്കാരുടെ പിരിവുകൾ അങ്ങനെ നാട്ടുകാരുടെ പിരിവുകൾ വേറെയും.
സർക്കാർ ജീവനക്കാരനും അവൻെറ മക്കൾക്കും കുടുംബാംഗങ്ങൾക്കും സർക്കാരിൻെറ യാതൊരു വിധ ക്ഷേമ പദ്ധതികളുടേയും ആനുകൂല്യങ്ങളും ലഭിക്കില്ല. ഉദാഹരണത്തിന് കാരുണ്യ ചികിത്സാ സഹായ പദ്ധതി. തലച്ചോർ, ഹൃദയ, വൃക്ക, കരൾ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ, അരിവാൾ രോഗം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾ വന്നാൽ സർക്കാരിൽ നിന്നും കാരുണ്യ, സുകൃതം പദ്ധതികൾ പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. എന്നാൽ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കൂടാത്തവനേ ഈ സഹായം ലഭിക്കൂ. 70 ശതമാനം സർക്കാർ ജീവനക്കാർക്കും മൂന്നുലക്ഷം രൂപ വാർഷിക വരുമാനമില്ലാത്തവരാണ്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ഈ വക ധനസഹായങ്ങളൊന്നും കിട്ടില്ല. അതേ സമയം അവൻെറ അയൽവക്കത്തു താമസിക്കുന്ന വീട്ടിൽ പത്തേക്കർ റബർ തോട്ടമുള്ളവനും ലക്ഷങ്ങൾ മാസം വാടക കിട്ടുന്നവനും ഗൾഫിൽ മാസം ലക്ഷക്കണക്കിന് രൂപ ശന്പളമുള്ളവനും മാസം ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസുകാരനും ഈ ധനസഹായങ്ങൾ കിട്ടും. കാരണം അവരുടെ വരുമാനങ്ങൾക്ക് സർക്കാരിൻെറ മുന്നിൽ കണക്കില്ല.ഇതു മാത്രമല്ല വിവിധ വിദ്യാഭ്യാസ ധനസഹായങ്ങളും സ്കോളർഷിപ്പുകളും എന്തിനു പറയുന്നു റേഷനരി പോലും സർക്കാർ ജീവനക്കാരനെന്ന പേരിൽ അവന് ലഭിക്കാതെ പോകുന്നു. അവൻെറ കുടുംബത്തിൽ ആർക്കെന്കിലും മാരകരോഗം വന്നാൽ ചികിത്സിക്കാനായി പണം കണ്ടെത്താൻ അവൻ തെണ്ടി നടക്കുന്നു. അവസാനം കിടപ്പാടം വരെ വിൽക്കേണ്ടി വരുന്നു. ഇപ്പോൾ ചിലർക്ക് സംശയം തോന്നാം സർക്കാർ ജീവനക്കാരന് മെഡിക്കൽ റീ ഇംപേഴ്സ്മെൻ്റ് ഉണ്ടല്ലോ എന്ന്. അത് രേഖകളിൽ മാത്രം ഉള്ള ആനുകൂല്യമാണ്. ഇത് ഭൂരിഭാഗം പേർക്കും കിട്ടാറില്ല. ഈ പോസ്റ്റ് വായിക്കുന്ന കൂട്ടുകാർ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ സർക്കാർ ജീവനക്കാർക്ക് എന്നെന്കിലും മെഡിക്കൽ റീ ഇംപേഴ്സ്മെൻ്റ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കൂ..
ആശ്രിതരായവർക്ക് ചികിത്സ നടത്തിയ വകയിൽ കിട്ടേണ്ട ലക്ഷങ്ങളുടെ മെഡിക്കൽ ബില്ലുകൾക്ക് റീ ഇംപേഴ്സ്മെൻ്റ് നിഷേധിക്കപ്പെട്ട എത്രയോ സാധാരണക്കാരായ ജീവനക്കാരെ എനിക്കറിയാം.
നമ്മുടെ നാടിൻെറ സന്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഘടകങ്ങളിൽ ഒരു പ്രധാനഘടകം കേരളത്തിലെ ആറു ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് മാസാമാസം കിട്ടുന്ന ശന്പളമാണ്. അത് മുടങ്ങിയാൽ നാട്ടിലെ പലചരക്ക്, പത്ര, പാൽ കടക്കാരൻ മുതൽ ടൗണിലെ ജൗളി സ്വർണ്ണ വ്യാപാരികൾ വരെ പ്രതിസന്ധിയിലായി പോകും. കഴിഞ്ഞതിന് മുന്നത്തെ വർഷം ഓണത്തിനും ക്രിസ്മസിനും ജീവനക്കാർക്ക് മുൻകൂർ ശന്പളം നൽകാത്തതിനെ തുടർന്ന് കച്ചവട മേഖലയിൽ അനുഭവപ്പെട്ട കടുത്ത മാന്ദ്യത്തെ പറ്റി വെണ്ടക്ക നിരത്തിയതും ഇന്ന് പൊതുജനത്തെ ജീവനക്കാരൻെറ ശത്രുവാക്കാൻ മത്സരിക്കുന്ന ഈ പത്രങ്ങൾ തന്നെയാണ്. ഉത്സവ വിപണി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകൾ വാങ്ങിവെച്ച പതിനായിരക്കണക്കിന് കച്ചവടക്കാരാണ് അന്ന് കൊടും നഷ്ടത്തിൽ വീണുപോയത്.
സമസ്തമേഖലകളിലേയും കൂലി നിശ്ചയിക്കപ്പെടുന്നത് അതാത് മേഖലകളിലെ സർക്കാർ ജീവനക്കാരുടെ വേതനം ബേസ് ചെയ്താണ്. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാരന് മാന്യമായ വേതനം ലഭിക്കേണ്ടത് സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ വേതന വർദ്ധനവിന് അനിവാര്യമാണ്. കൂടാതെ വിവിധ മേഖലകളിലെ മിനിമം കൂലി നിശ്ചയിക്കുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള വിവിധ കമ്മീഷനുകൾ മിനിമം സാലറി കണക്കാക്കാൻ ഉപയോഗിക്കുന്നതും ഇതേ മാനദണ്ഡമാണ്.
കേരളത്തിലെ തൊഴിലില്ലായ്മയുടെ കണക്ക് പറഞ്ഞ് ദെണ്ണപ്പെടുന്നവരോട് ഒന്നു ചോദിക്കട്ടേ..
എവിടെയാണ് തൊഴിലില്ലായ്മ? കേരളത്തിലെ നാൽപത് ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങനെ ഇവിടെ വന്നൂ..
അവർ 700-800 രൂപയാണ് ദിവസവും വേതനം വാങ്ങുന്നത്. കേരളത്തിൽ തൊഴിലില്ലാത്തവർ ഉണ്ടെന്കിൽ എന്തു കൊണ്ട് അവർ ഈ തൊഴിലുകൾ ചെയ്യാൻ തയ്യാറാകുന്നില്ല? കൂലിപ്പണി ദിവസവും ചെയ്യുന്നവന് പോലും സർക്കാർ ജീവനക്കാരനേക്കാൾ കൂടുതൽ വേതനം ലഭിക്കുന്നുണ്ട് എന്നത് നിങ്ങൾ എന്തു കൊണ്ട് മറച്ചു വയ്ക്കുന്നു??
ഈ സർക്കാർ ജോലി എന്നു പറയുന്നത് ശബരിമല തന്ത്രി പോലെയോ സൗദി രാജപദവി പരന്പരാഗതമായി അച്ഛനമ്മമാരിൽ നിന്നും മക്കൾക്ക് കൈമാറി വരുന്ന ഒന്നല്ല. കഠിനാദ്ധ്വാനം ചെയ്ത് കുത്തിയിരുന്ന് പഠിച്ച് പിഎസ്സി പരീക്ഷ എഴുതാൻ തയ്യാറാകുന്ന ആർക്ക് വേണേലും സർക്കാർ ജോലി കിട്ടും. നാൽപതിനായിരം മുതൽ അന്പതിനായിരം വരെ ആളുകൾക്ക് ഓരോ വർഷവും ഇവിടെ പുതുതായി സർക്കാർ ജോലി കിട്ടുന്നുണ്ട്. അത് വാങ്ങിയെടുക്കാൻ നോക്കാതെ സർക്കാർ ജോലി കിട്ടിയ കൂട്ടുകാരനോട് കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ ആർക്കു വേണം സർക്കാർ ജോലി,നീ ഒരുമാസം കൊണ്ട് ഉണ്ടാക്കുന്നത് ഞാൻ പത്തുദിവസം കൊണ്ട് ഉണ്ടാക്കുമെടാ എന്നു ലോക തള്ള് തള്ളി നടന്നിട്ട് അവസാനം സർക്കാർ ജോലിക്കാരോട് അസുയ തോന്നിയിട്ട് കാര്യമില്ല. ചാനലിൽ കയറിയിരുന്ന് സർക്കാർ ജീവനക്കാർക്കെതിരായി ഗീർവാണമടിക്കുന്ന ഡീൻ കുര്യാക്കോസിനോ മറ്റ് യൂത്ത് കോൺഗ്രസ്, യൂത്ത്ലീഗ്, യുവമോർച്ചാ നേതാക്കൾക്കോ നല്ല ഒരു സർക്കാർ ജോലി കിട്ടി നോക്കട്ടെ. അപ്പോ അറിയാം കളർ മാറുന്നത്.
സർക്കാർ ജോലിക്ക് കിട്ടുന്ന ശന്പളം എന്താ സർക്കാരിൻെറ ഔദാര്യമാണോ? സർക്കാർ ജീവനക്കാർ എന്നു പറയുന്നത് സർക്കാരിൻെറ ഭാഗം തന്നെയാണ്. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പൊതുജനം സമ്മതിക്കുമോ? പത്തു പഞ്ചായത്തുകൾക്കു കൂടി ഒരു വില്ലേജോഫീസും ഒറ്റ പഞ്ചായത്താഫീസും ഒറ്റ പൊലീസ് സ്റ്റേഷനും ഒറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഒരേയൊരു സ്കൂളും കൃഷി ഓഫീസും മതി എന്ന് സർക്കാർ തീരുമാനിച്ചാൽ അതിൻെറ നഷ്ടം ആർക്കാണ്? ആ തീരുമാനം നിങ്ങൾക്ക് സമ്മതമാണോ?
കേരളത്തിൽ ഇനി ഒരേയൊരു മെഡിക്കൽ കോളേജ് മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചാൽ ഈ നാട്ടിലെ സാധാരണക്കാരൻ നരകിച്ചു മരിക്കില്ലേ??
അപ്പോ ഈ കാണായ സർക്കാർ ആഫീസുകളും സ്കൂളുകളും ആശുപത്രികളും അതിലെ ലക്ഷക്കണക്കായ ജീവനക്കാരും എല്ലാം പൊതുജനത്തിന് മികച്ച സേവനം കിട്ടാൻ വേണ്ടി സർക്കാർ ഉണ്ടാക്കിയിരിക്കുന്നതാണ്. അതാദ്യം മനസ്സിലാക്കുക. ഒരു വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ ഒന്നിലധികം പ്രാവശ്യം വില്ലേജ് ഓഫീസുകളിൽ പോകാൻ തയ്യാറല്ലാത്ത നാം ജീവനക്കാരൻ ബാധ്യതയാണെന്ന് പറയാമോ?
സർക്കാർ ജീവനക്കാർ ഇവിടെ ഒരു ന്യൂനപക്ഷമല്ല. മൂന്നരക്കോടി ജനസംഖ്യമുള്ള കേരളത്തിൽ ചുരുങ്ങിയത് അറുപത് ലക്ഷം പേരെന്കിലും സർക്കാർ ജീവനക്കാരെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു കഴിയുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് ശന്പളം കൊടുക്കാൻ വരുമാനത്തിൻെറ എൺപതു ശതമാനം ചിലവാക്കുന്നു എന്നു പറയുന്ന സർക്കാരും 96% ചിലവാക്കുന്നു എന്നു പറയുന്ന ഡീൻ കുര്യാക്കോസും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശന്പളം കൊടുക്കാനായി ചിലവാക്കുന്നത്
വെറും 48% വരുമാനം മാത്രമാണെന്ന് ശന്പള പരിഷ്കരണ കമ്മീഷൻെറ വെബ്സൈറ്റിൽ പൊതുജനത്തിന് കാണാവുന്നതാണ്. സംശയമുള്ളവർക്ക് ധനമന്ത്രാലയത്തിലേക്ക് ഒരു വിവരാവകാശം അയക്കാവുന്നതാണ്.
പിന്നെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക എന്ന ശുപാർശ തീർച്ചയായും തള്ളിക്കളയണം. പക്ഷേ പെൻഷൻ പ്രായത്തിൽ വിവിധ വിഭാഗം ജീവനക്കാർക്കിടയിലുള്ള വിവേചനം ന്യായീകരിക്കാൻ പറ്റില്ല. ഉദ്യോഗാർത്ഥികളുടെ കൂടെയാണെന്ന് നടിച്ചു കൊണ്ട് പാവം യുവജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. നഴ്സിംഗ് അധ്യാപകരുടെ പെൻഷൻ പ്രായം അറുപതാക്കിയ നടപടി ഉദാഹരണം. ആയിരക്കണക്കിന് എംഎസ്സി നഴ്സിംഗ് പാസ്സായവർ തൊഴിലില്ലാതെ നിൽക്കുന്പോൾ ഇപ്രകാരം ചെയ്തതിന് സർക്കാരിന് എന്ത് ന്യായീകരണമാണുള്ളത്.
കേവലം ഇരുപത് ശതമാനം വർദ്ധനവ് മാത്രം നൽകിക്കൊണ്ട് അടുത്ത പത്ത് വർഷം ഇതുകൊണ്ട് ജീവിച്ചു കൊള്ളണമെന്നാണ് സർക്കാർ പറയുന്നത്!!
വിഡി സതീശൻ എംഎൽഎ പോലും ചാനൽ ചർച്ചയിൽ സ്കെയിലുകൾ അപര്യാപ്തമാണെന്നാണ് പറഞ്ഞത് എന്നാണ് പറഞ്ഞത് എന്ന് മറക്കരുത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ശന്പള പരിഷ്കരണത്തെ വിമർശിക്കാത്തതും അതു കൊണ്ട് തന്നെയാണ്.
വെറും 17000 രൂപയിൽ നിന്ന് പന്കാളിത്ത പെൻഷൻ പത്തു ശതമാനം ഉൾപ്പെടെ നിർബന്ധിതമായ പിടുത്തങ്ങൾ കഴിഞ്ഞാൽ കേവലം 13000 രൂപ പോലും ജീവനക്കാരൻെറ കൈയ്യിൽ കിട്ടില്ല.
ഇതു കൊണ്ടു വേണം ഞങ്ങൾക്ക് അരി വാങ്ങാൻ.
ഞങ്ങൾക്കും കുടുംബമുണ്ട്, പ്രായമായ മാതാപിതാക്കളുണ്ട്, ചെറിയവരും പഠിക്കുന്നവരുമായ മക്കളുണ്ട്. ഞങ്ങൾക്കും സ്വപ്നങ്ങളുണ്ട്.
ദയവായി ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ...
സുധീർ കെഎച്ച്.
ഒരു സർക്കാർ ജോലിക്കാരൻെറ വിലാപങ്ങൾ .....
പത്രങ്ങളിലെ
വാർത്ത 8500 രൂപ ശന്പളം കിട്ടിയിരുന്ന സർക്കാർ ജീവനക്കാരന്
ഇനി 17000 കിട്ടുമെന്നും അതോടെ ശന്പളം ഇരട്ടിയാകുമെന്നുമാണ്. പൊതുജനം മുഴുവൻ വിശ്വസിക്കുന്നതും അതു തന്നെ. എന്നാൽ ഈ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും പൊതു സമൂഹത്തിന് സർക്കാർ ജീവനക്കാരോട് ശത്രുത ഉളവാക്കുന്നതുമാണ്. നിലവിൽ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻെറ ശന്പളം എന്നു പറയുന്നത് 8500 രൂപയല്ല. മറിച്ച് 8500 രൂപയും അതിൻെറ എൺപതു ശതമാനം ക്ഷാമബത്തയും
ചേർന്ന് 15300 രൂപയാണ്. ശന്പളം പരിഷ്കരിക്കുന്പോൾ ചെയ്യുന്നത് നിലവിലുള്ള അടിസ്ഥാന
ശന്പളമായ 8500 രൂപയിൽ നിലവിലുള്ള ക്ഷാമബത്തയായ 6800 രൂപ ലയിപ്പിക്കുക എന്നതാണ്. അപ്പോൾ അത് 15300 ആകും. എന്നിട്ട് അത് 17000 ആക്കി ഉയർത്തും. ഈ ശന്പളം നടപ്പാവുന്പോൾ നിലവിൽ ലഭിച്ചിരുന്ന എൺപതു ശതമാനം ഡിഎ പൂജ്യമായി മാറും. ആകെ
കിട്ടിയിരുന്ന 15300 എന്ന തുക 17000 ആയി മാറും. അതായത് 8500
അല്ല 17000 ആയി മാറുന്നത് മറിച്ച് 15300 ആണ്. അതായത് ആകെ വർദ്ധനവ് വെറും 1700 രൂപ. വെറും ഇരുപത് ശതമാനം വർദ്ധനവ്. അതും 2009 ജൂലായ് ഒന്നിനു ശേഷം ഇപ്പോഴാണ് ശന്പള പരിഷ്കരണത്തിനു റെക്കമെൻഡേഷൻ എന്കിലും വരുന്നത്. അതു തന്നെ എന്ന് നടപ്പിലാവും എന്നതിന്
യാതൊരു ഉറപ്പുമില്ല.
ഇനി പറയൂ..
ഏഴു വർഷം കഴിയുന്പോൾ ഇരുപത് ശതമാനം ശന്പളവർദ്ധനവ് അമിതമാണോ? 2009 ൽ നൂറു രൂപയ്ക്ക് കിട്ടിയിരുന്ന എന്തെന്കിലും സാധനം ഇപ്പോ 120 രൂപയ്ക്ക് വാങ്ങാൻ കിട്ടുമോ!! അന്ന് കിലോ ഇരുപത് രൂപയ്ക്ക് കിട്ടിയിരുന്ന ചാള ഇപ്പോ കിലോ നൂറുമുതൽ 120 രൂപ വരെ വിലയായി. അതായത് അഞ്ചിരട്ടി അല്ലെന്കിൽ 500% വർദ്ധനവ്. പതിനെട്ട് രൂപയ്ക്ക് കിട്ടിയിരുന്ന കുത്തരി ഇപ്പോ
കിലോ 38രൂപ ആയി. അതായത് വില ഇരട്ടിയോ അതിലധികമോ ആയി. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഈ കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് ഇരട്ടിമുതൽ നാലിരട്ടി വരെ വിലകൂടി.
വെറും 400 രൂപ ദിവസക്കൂലിയായിരുന്ന വാർക്കപ്പണിക്കാരൻ ബംഗാളി ഇപ്പോ വാങ്ങുന്നത് 700 - 800 രൂപ. ആശുപത്രി, വിദ്യാഭ്യാസ ചെലവുകൾ പത്തിരട്ടി വരെയായി കൂടി. സർക്കാർ ജീവനക്കാരൻെറ മാത്രം ശന്പളം കൂടിയത് വെറും 20%!!
ഇത് ന്യായീകരിക്കാൻ പറ്റുമോ? ജീവനക്കാർക്കും മാന്യമായി ജീവിക്കേണ്ടേ?
മക്കളെ പഠിപ്പിക്കേണ്ടേ?
അസുഖം വന്നാൽ മരുന്ന് വാങ്ങണ്ടേ.? ആഴ്ചയിൽ ഒരിക്കലെന്കിലും തൻെറ കുട്ടികൾക്ക് ഇറച്ചിയോ മീനോ വാങ്ങി കൊടുക്കേണ്ടേ..?
സർക്കാർ ജീവനക്കാരൻ എന്ന ലേബലുള്ളതു കൊണ്ട് അവൻ മുണ്ടു മുറുക്കിയുടുത്ത് പട്ടിണി കിടക്കണമെന്നാണോ ജനം പറയുന്നത്!!
സർക്കാർ ജീവനക്കാരന് കിട്ടുന്ന ശന്പളത്തിന് കണക്കുള്ളത് കൊണ്ട് അവന് നികുതിയടക്കുന്നതിൽ നിന്ന് ഒഴിവാകാൻ പറ്റില്ല. ഞാനും എൻെറ ഭാര്യയും ആദായ നികുതി അടയ്ക്കുന്നവരാണ്. പക്ഷേ എൻെറ നൂറിരട്ടി വരുമാനമുള്ള എൻെറ നാട്ടുകാരിലും സുഹൃത്തുക്കളിലും ഒരു രൂപ പോലും ആദായ നികുതി കൊടുക്കുന്നവർ ആരുമില്ല. ഒരു കൈ കൊണ്ട് തരുന്ന പൈസ മറു കൈ കൊണ്ട് സർക്കാർ തിരിച്ചു വാങ്ങുന്നു. ആദായ നികുതി, പ്രൊഫഷണൽ ടാക്സ്, പന്കാളിത്ത പെൻഷൻ വിഹിതം, വിവിധ സെസുകൾ എന്നിങ്ങനെ എത്ര തരം സർക്കാർ വക പിഴിയലുകൾ. കൂടാതെ വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, സർവ്വീസ് സംഘടനകളുടെ ഫണ്ടുപിരിവ്, പള്ളി അന്പലക്കമിറ്റിക്കാരുടെ പിരിവുകൾ അങ്ങനെ നാട്ടുകാരുടെ പിരിവുകൾ വേറെയും.
സർക്കാർ ജീവനക്കാരനും അവൻെറ മക്കൾക്കും കുടുംബാംഗങ്ങൾക്കും സർക്കാരിൻെറ യാതൊരു വിധ ക്ഷേമ പദ്ധതികളുടേയും ആനുകൂല്യങ്ങളും ലഭിക്കില്ല. ഉദാഹരണത്തിന് കാരുണ്യ ചികിത്സാ സഹായ പദ്ധതി. തലച്ചോർ, ഹൃദയ, വൃക്ക, കരൾ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ, അരിവാൾ രോഗം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾ വന്നാൽ സർക്കാരിൽ നിന്നും കാരുണ്യ, സുകൃതം പദ്ധതികൾ പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. എന്നാൽ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കൂടാത്തവനേ ഈ സഹായം ലഭിക്കൂ. 70 ശതമാനം സർക്കാർ ജീവനക്കാർക്കും മൂന്നുലക്ഷം രൂപ വാർഷിക വരുമാനമില്ലാത്തവരാണ്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ഈ വക ധനസഹായങ്ങളൊന്നും കിട്ടില്ല. അതേ സമയം അവൻെറ അയൽവക്കത്തു താമസിക്കുന്ന വീട്ടിൽ പത്തേക്കർ റബർ തോട്ടമുള്ളവനും ലക്ഷങ്ങൾ മാസം വാടക കിട്ടുന്നവനും ഗൾഫിൽ മാസം ലക്ഷക്കണക്കിന് രൂപ ശന്പളമുള്ളവനും മാസം ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസുകാരനും ഈ ധനസഹായങ്ങൾ കിട്ടും. കാരണം അവരുടെ വരുമാനങ്ങൾക്ക് സർക്കാരിൻെറ മുന്നിൽ കണക്കില്ല.ഇതു മാത്രമല്ല വിവിധ വിദ്യാഭ്യാസ ധനസഹായങ്ങളും സ്കോളർഷിപ്പുകളും എന്തിനു പറയുന്നു റേഷനരി പോലും സർക്കാർ ജീവനക്കാരനെന്ന പേരിൽ അവന് ലഭിക്കാതെ പോകുന്നു. അവൻെറ കുടുംബത്തിൽ ആർക്കെന്കിലും മാരകരോഗം വന്നാൽ ചികിത്സിക്കാനായി പണം കണ്ടെത്താൻ അവൻ തെണ്ടി നടക്കുന്നു. അവസാനം കിടപ്പാടം വരെ വിൽക്കേണ്ടി വരുന്നു. ഇപ്പോൾ ചിലർക്ക് സംശയം തോന്നാം സർക്കാർ ജീവനക്കാരന് മെഡിക്കൽ റീ ഇംപേഴ്സ്മെൻ്റ് ഉണ്ടല്ലോ എന്ന്. അത് രേഖകളിൽ മാത്രം ഉള്ള ആനുകൂല്യമാണ്. ഇത് ഭൂരിഭാഗം പേർക്കും കിട്ടാറില്ല. ഈ പോസ്റ്റ് വായിക്കുന്ന കൂട്ടുകാർ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ സർക്കാർ ജീവനക്കാർക്ക് എന്നെന്കിലും മെഡിക്കൽ റീ ഇംപേഴ്സ്മെൻ്റ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചു നോക്കൂ..
ആശ്രിതരായവർക്ക് ചികിത്സ നടത്തിയ വകയിൽ കിട്ടേണ്ട ലക്ഷങ്ങളുടെ മെഡിക്കൽ ബില്ലുകൾക്ക് റീ ഇംപേഴ്സ്മെൻ്റ് നിഷേധിക്കപ്പെട്ട എത്രയോ സാധാരണക്കാരായ ജീവനക്കാരെ എനിക്കറിയാം.
നമ്മുടെ നാടിൻെറ സന്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഘടകങ്ങളിൽ ഒരു പ്രധാനഘടകം കേരളത്തിലെ ആറു ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് മാസാമാസം കിട്ടുന്ന ശന്പളമാണ്. അത് മുടങ്ങിയാൽ നാട്ടിലെ പലചരക്ക്, പത്ര, പാൽ കടക്കാരൻ മുതൽ ടൗണിലെ ജൗളി സ്വർണ്ണ വ്യാപാരികൾ വരെ പ്രതിസന്ധിയിലായി പോകും. കഴിഞ്ഞതിന് മുന്നത്തെ വർഷം ഓണത്തിനും ക്രിസ്മസിനും ജീവനക്കാർക്ക് മുൻകൂർ ശന്പളം നൽകാത്തതിനെ തുടർന്ന് കച്ചവട മേഖലയിൽ അനുഭവപ്പെട്ട കടുത്ത മാന്ദ്യത്തെ പറ്റി വെണ്ടക്ക നിരത്തിയതും ഇന്ന് പൊതുജനത്തെ ജീവനക്കാരൻെറ ശത്രുവാക്കാൻ മത്സരിക്കുന്ന ഈ പത്രങ്ങൾ തന്നെയാണ്. ഉത്സവ വിപണി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകൾ വാങ്ങിവെച്ച പതിനായിരക്കണക്കിന് കച്ചവടക്കാരാണ് അന്ന് കൊടും നഷ്ടത്തിൽ വീണുപോയത്.
സമസ്തമേഖലകളിലേയും കൂലി നിശ്ചയിക്കപ്പെടുന്നത് അതാത് മേഖലകളിലെ സർക്കാർ ജീവനക്കാരുടെ വേതനം ബേസ് ചെയ്താണ്. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാരന് മാന്യമായ വേതനം ലഭിക്കേണ്ടത് സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ വേതന വർദ്ധനവിന് അനിവാര്യമാണ്. കൂടാതെ വിവിധ മേഖലകളിലെ മിനിമം കൂലി നിശ്ചയിക്കുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള വിവിധ കമ്മീഷനുകൾ മിനിമം സാലറി കണക്കാക്കാൻ ഉപയോഗിക്കുന്നതും ഇതേ മാനദണ്ഡമാണ്.
കേരളത്തിലെ തൊഴിലില്ലായ്മയുടെ കണക്ക് പറഞ്ഞ് ദെണ്ണപ്പെടുന്നവരോട് ഒന്നു ചോദിക്കട്ടേ..
എവിടെയാണ് തൊഴിലില്ലായ്മ? കേരളത്തിലെ നാൽപത് ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങനെ ഇവിടെ വന്നൂ..
അവർ 700-800 രൂപയാണ് ദിവസവും വേതനം വാങ്ങുന്നത്. കേരളത്തിൽ തൊഴിലില്ലാത്തവർ ഉണ്ടെന്കിൽ എന്തു കൊണ്ട് അവർ ഈ തൊഴിലുകൾ ചെയ്യാൻ തയ്യാറാകുന്നില്ല? കൂലിപ്പണി ദിവസവും ചെയ്യുന്നവന് പോലും സർക്കാർ ജീവനക്കാരനേക്കാൾ കൂടുതൽ വേതനം ലഭിക്കുന്നുണ്ട് എന്നത് നിങ്ങൾ എന്തു കൊണ്ട് മറച്ചു വയ്ക്കുന്നു??
ഈ സർക്കാർ ജോലി എന്നു പറയുന്നത് ശബരിമല തന്ത്രി പോലെയോ സൗദി രാജപദവി പരന്പരാഗതമായി അച്ഛനമ്മമാരിൽ നിന്നും മക്കൾക്ക് കൈമാറി വരുന്ന ഒന്നല്ല. കഠിനാദ്ധ്വാനം ചെയ്ത് കുത്തിയിരുന്ന് പഠിച്ച് പിഎസ്സി പരീക്ഷ എഴുതാൻ തയ്യാറാകുന്ന ആർക്ക് വേണേലും സർക്കാർ ജോലി കിട്ടും. നാൽപതിനായിരം മുതൽ അന്പതിനായിരം വരെ ആളുകൾക്ക് ഓരോ വർഷവും ഇവിടെ പുതുതായി സർക്കാർ ജോലി കിട്ടുന്നുണ്ട്. അത് വാങ്ങിയെടുക്കാൻ നോക്കാതെ സർക്കാർ ജോലി കിട്ടിയ കൂട്ടുകാരനോട് കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ ആർക്കു വേണം സർക്കാർ ജോലി,നീ ഒരുമാസം കൊണ്ട് ഉണ്ടാക്കുന്നത് ഞാൻ പത്തുദിവസം കൊണ്ട് ഉണ്ടാക്കുമെടാ എന്നു ലോക തള്ള് തള്ളി നടന്നിട്ട് അവസാനം സർക്കാർ ജോലിക്കാരോട് അസുയ തോന്നിയിട്ട് കാര്യമില്ല. ചാനലിൽ കയറിയിരുന്ന് സർക്കാർ ജീവനക്കാർക്കെതിരായി ഗീർവാണമടിക്കുന്ന ഡീൻ കുര്യാക്കോസിനോ മറ്റ് യൂത്ത് കോൺഗ്രസ്, യൂത്ത്ലീഗ്, യുവമോർച്ചാ നേതാക്കൾക്കോ നല്ല ഒരു സർക്കാർ ജോലി കിട്ടി നോക്കട്ടെ. അപ്പോ അറിയാം കളർ മാറുന്നത്.
സർക്കാർ ജോലിക്ക് കിട്ടുന്ന ശന്പളം എന്താ സർക്കാരിൻെറ ഔദാര്യമാണോ? സർക്കാർ ജീവനക്കാർ എന്നു പറയുന്നത് സർക്കാരിൻെറ ഭാഗം തന്നെയാണ്. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പൊതുജനം സമ്മതിക്കുമോ? പത്തു പഞ്ചായത്തുകൾക്കു കൂടി ഒരു വില്ലേജോഫീസും ഒറ്റ പഞ്ചായത്താഫീസും ഒറ്റ പൊലീസ് സ്റ്റേഷനും ഒറ്റ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഒരേയൊരു സ്കൂളും കൃഷി ഓഫീസും മതി എന്ന് സർക്കാർ തീരുമാനിച്ചാൽ അതിൻെറ നഷ്ടം ആർക്കാണ്? ആ തീരുമാനം നിങ്ങൾക്ക് സമ്മതമാണോ?
കേരളത്തിൽ ഇനി ഒരേയൊരു മെഡിക്കൽ കോളേജ് മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചാൽ ഈ നാട്ടിലെ സാധാരണക്കാരൻ നരകിച്ചു മരിക്കില്ലേ??
അപ്പോ ഈ കാണായ സർക്കാർ ആഫീസുകളും സ്കൂളുകളും ആശുപത്രികളും അതിലെ ലക്ഷക്കണക്കായ ജീവനക്കാരും എല്ലാം പൊതുജനത്തിന് മികച്ച സേവനം കിട്ടാൻ വേണ്ടി സർക്കാർ ഉണ്ടാക്കിയിരിക്കുന്നതാണ്. അതാദ്യം മനസ്സിലാക്കുക. ഒരു വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ ഒന്നിലധികം പ്രാവശ്യം വില്ലേജ് ഓഫീസുകളിൽ പോകാൻ തയ്യാറല്ലാത്ത നാം ജീവനക്കാരൻ ബാധ്യതയാണെന്ന് പറയാമോ?
സർക്കാർ ജീവനക്കാർ ഇവിടെ ഒരു ന്യൂനപക്ഷമല്ല. മൂന്നരക്കോടി ജനസംഖ്യമുള്ള കേരളത്തിൽ ചുരുങ്ങിയത് അറുപത് ലക്ഷം പേരെന്കിലും സർക്കാർ ജീവനക്കാരെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു കഴിയുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് ശന്പളം കൊടുക്കാൻ വരുമാനത്തിൻെറ എൺപതു ശതമാനം ചിലവാക്കുന്നു എന്നു പറയുന്ന സർക്കാരും 96% ചിലവാക്കുന്നു എന്നു പറയുന്ന ഡീൻ കുര്യാക്കോസും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശന്പളം കൊടുക്കാനായി ചിലവാക്കുന്നത്
വെറും 48% വരുമാനം മാത്രമാണെന്ന് ശന്പള പരിഷ്കരണ കമ്മീഷൻെറ വെബ്സൈറ്റിൽ പൊതുജനത്തിന് കാണാവുന്നതാണ്. സംശയമുള്ളവർക്ക് ധനമന്ത്രാലയത്തിലേക്ക് ഒരു വിവരാവകാശം അയക്കാവുന്നതാണ്.
പിന്നെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക എന്ന ശുപാർശ തീർച്ചയായും തള്ളിക്കളയണം. പക്ഷേ പെൻഷൻ പ്രായത്തിൽ വിവിധ വിഭാഗം ജീവനക്കാർക്കിടയിലുള്ള വിവേചനം ന്യായീകരിക്കാൻ പറ്റില്ല. ഉദ്യോഗാർത്ഥികളുടെ കൂടെയാണെന്ന് നടിച്ചു കൊണ്ട് പാവം യുവജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. നഴ്സിംഗ് അധ്യാപകരുടെ പെൻഷൻ പ്രായം അറുപതാക്കിയ നടപടി ഉദാഹരണം. ആയിരക്കണക്കിന് എംഎസ്സി നഴ്സിംഗ് പാസ്സായവർ തൊഴിലില്ലാതെ നിൽക്കുന്പോൾ ഇപ്രകാരം ചെയ്തതിന് സർക്കാരിന് എന്ത് ന്യായീകരണമാണുള്ളത്.
കേവലം ഇരുപത് ശതമാനം വർദ്ധനവ് മാത്രം നൽകിക്കൊണ്ട് അടുത്ത പത്ത് വർഷം ഇതുകൊണ്ട് ജീവിച്ചു കൊള്ളണമെന്നാണ് സർക്കാർ പറയുന്നത്!!
വിഡി സതീശൻ എംഎൽഎ പോലും ചാനൽ ചർച്ചയിൽ സ്കെയിലുകൾ അപര്യാപ്തമാണെന്നാണ് പറഞ്ഞത് എന്നാണ് പറഞ്ഞത് എന്ന് മറക്കരുത്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ശന്പള പരിഷ്കരണത്തെ വിമർശിക്കാത്തതും അതു കൊണ്ട് തന്നെയാണ്.
വെറും 17000 രൂപയിൽ നിന്ന് പന്കാളിത്ത പെൻഷൻ പത്തു ശതമാനം ഉൾപ്പെടെ നിർബന്ധിതമായ പിടുത്തങ്ങൾ കഴിഞ്ഞാൽ കേവലം 13000 രൂപ പോലും ജീവനക്കാരൻെറ കൈയ്യിൽ കിട്ടില്ല.
ഇതു കൊണ്ടു വേണം ഞങ്ങൾക്ക് അരി വാങ്ങാൻ.
ഞങ്ങൾക്കും കുടുംബമുണ്ട്, പ്രായമായ മാതാപിതാക്കളുണ്ട്, ചെറിയവരും പഠിക്കുന്നവരുമായ മക്കളുണ്ട്. ഞങ്ങൾക്കും സ്വപ്നങ്ങളുണ്ട്.
ദയവായി ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ...
സുധീർ കെഎച്ച്.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര് എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan