ടെന്‍ഷന്‍... ടെന്‍ഷന്‍..
ഒടുക്കത്തെ ടെന്‍ഷന്‍..!
വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അടി ഉറപ്പാ..
ഇക്കാര്യം അവളോട് പറയാന്‍ പറ്റില്ല.
പറഞ്ഞാല്‍ അവള് അന്നം മുടക്കി കൊഞ്ഞനം കുത്തും.
ഇനി മണിക്കൂറുകള്‍ മാത്രേ ബാക്കിയുള്ളൂ..
അളിയന് കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങി ബൈക്കില്‍ കറങ്ങി.
നല്ല കുടവയറും തടിയും ഉള്ള നാലുപേരെ കിട്ടണം.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്നെ അവരെ തൃശ്ശൂര്‍ ടൗണില്‍ എത്തിയ്ക്കണം.
അളിയന് ആളുകളെ എത്തിയ്ക്കാമെന്നേറ്റ് നല്ലൊരു തുക അഡ്വാന്‍സും വാങ്ങി.
ദേഹത്ത് മുഴുക്കെ പെയിന്റടിച്ച് പുലികളായ് അരങ്ങ് തകര്‍ക്കാനുള്ള ആളുകളെയാണ് വേണ്ടത്. പുലിക്കളിയുടെ ടൈം മൂന്നു മണിയാണ്.
ഒരു മണിയ്ക്ക് മുന്നെയെങ്കിലും എത്തിച്ചില്ലേല്‍ ആകെ കുളമാവും.
അഡ്വാന്‍സ് വാങ്ങാന്‍ നേരം അളിയന് മനസ്സില്‍ കണ്ട പുലികള്‍ രാമേട്ടന്, വട്ടക്കണ്ണന്‍ ഗിരി, തോട്ടത്തില്‍ ബാബു, ലാലിച്ചന്‍.. ഇവരൊക്കെയായിരുന്നു.
അളിയനെപ്പോലെത്തന്നെയാ അവരും..
കാശ് കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍..
പക്ഷേ ഇന്നാണെങ്കിലോ ആര്‍ക്കും വയ്യ.
അളിയന് അവരുടെ കാലു പിടിച്ചു.
നോ രക്ഷ...!!
നന്ദിയില്ലാത്ത ജന്മങ്ങളേ..
കാണിച്ചു തരാം ഞാന്‍..
എന്നു പറഞ്ഞ് അളിയന് അവിടെ നിന്നും ഇറങ്ങിപ്പോന്നു.
പിന്നെ കുറച്ചു നേരത്തേയ്ക്ക് അളിയനെ ആരും കണ്ടില്ല.
ഉച്ചയൂണ് കഴിഞ്ഞ് ഞാന്‍ പുറത്തേയ്ക്കിറങ്ങാന്‍ നില്ക്കവേ ഒരു കാര്‍ വന്ന് ഗേറ്റില്‍ ഹോണടിച്ചു ബഹളം വെച്ചു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നപ്പോള് അളിയനും ചേച്ചിയും ആ കാറിനുള്ളില്‍ ഇരുന്ന് എന്നെ മാടി വിളിയ്ക്കുന്നു.
ഞാന്‍ കാറിന്നടുത്തേയ്ക്ക് ചെന്നു.
അളിയോ..
അമ്മയെ കൂട്ടി വേഗം കാറില്‍ കയറിയ്ക്കോ..
പെട്ടെന്ന് അവിടെ എത്തിയാല്‍ നമ്മുക്ക് എല്ലാം കാണാം..
നേരം വൈകിയാല്‍ ഒരു കോപ്പും കാണാന്‍ പറ്റില്ല.
അളിയന് ഇതൊന്തെക്കെയാ ഈ പറയണ് എന്ന് ഞാന്‍ ആംഗ്യത്തിലൂടെ ചേച്ചിയോട് ചോദിച്ചു. ചേച്ചി ആംഗ്യം വെടിഞ്ഞ് വാ തുറന്നു.
ഡാ.. പുലിക്കളി കാണാന്‍ പോവാനാ..
തൃശ്ശൂര്‍ ടൗണിലേയ്ക്ക്..
വേഗം വാ..
അമ്മയോടും വേഗം വരാന്‍ പറ.
ചേച്ചി ഡോര്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി അമ്മയെ ലേലം വിളിയ്ക്കാന്‍ തുടങ്ങി..
അമ്മേ.. അമ്മേ.. അമ്മേയ്.....
അമ്മ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് ചാടി.
ചേച്ചി അകത്തു കയറി വാതിലുകള്‍ അടച്ചു.
അമ്മയും ഞാനും ഡ്രസ്സ് മാറി കാറിലേയ്ക്ക് കയറി.
അളിയന് ഡ്രൈവറോടൊപ്പം മുന്‍ സീറ്റില്‍ ഇരുന്നു.
ഞാനും അമ്മയും ചേച്ചിയും പിന്നിലിരുന്നു.
വടക്കാഞ്ചേരിയെത്തി.
അളിയന് കാറില്‍ നിന്നും കൈ പുറത്തേയ്ക്കിട്ട് അമ്മയോട് പറഞ്ഞു.
അമ്മേ.. ദേ.. അതുകണ്ടോ..
ഹോട്ടല്‍ കാലിഫോര്‍ണിയ..
അതിന്റെ തൊട്ടടുത്തു കാണുന്ന ആ കുഞ്ഞ് തട്ടുകട..
ഹോ.. അതില്‍ നിന്നും പൊറോട്ടയും ബീഫും കഴിയ്ക്കണം.
ഏന്ത് ടേസ്റ്റാന്നറിയോ..?
ആ അക്രാന്തം കണ്ടപ്പോള്‍ അമ്മ പറഞ്ഞു.
ന്റെ മോന് കണ്ണില്‍ കണ്ട ഹോട്ടലിലൊന്നും പോയി കഴിയ്ക്കണ്ട..
ഞാന്‍ ഉണ്ടാക്കിത്തരാം..
അതിലും നല്ല ടേസ്റ്റില്‍...
ഞാന്‍ ചേച്ചിയുടെ കയ്യില്‍ നിന്നും കര്‍ച്ചീഫ് വാങ്ങി അളിയനു കൊടുത്തു.
അളിയന്റെ വായിലെ വെള്ളമൊലിപ്പ് തടയാന്‍..
കുതിച്ചു പായുന്ന കാര്‍ അത്താണി പിന്നിട്ട് വളപ്പായ റോഡിലേയ്ക്ക് നീങ്ങി.
അളിയന്റെ കൈ പുറത്തേയ്ക്ക് നീങ്ങി. അളിയന് വാ തുറക്കും മുന്നെ ഞാന്‍ വാ തുറന്നു.
അമ്മേ.. ആ കാണുന്ന ചര്‍ച്ച് കണ്ടോ..
അതിനടുത്തുള്ള ഒരു കഞ്ഞിക്കട കണ്ടോ..?
ബാക്കി അളിയന് പറ..
ഞാന്‍ പിന് വാങ്ങി.
അളിയന് ബാക്കി പൂരിപ്പിച്ചു.
അമ്മേ.. അവിടുത്തെ തവള ഫ്രൈ..
ഹോ.. എന്താ ഒരു ടേസ്റ്റ്..
അമ്മ അതു കേട്ടതും സാരിത്തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ചു.
തവളയെന്ന് കേട്ടപ്പോള്‍ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്ന വാളിനെ തടയാന്‍ അമ്മയുടെ സാരിത്തലപ്പിനായില്ല. വാള് പുറത്തേയ്ക്ക് വീണു. കാര്‍ സൈഡാക്കി.
കാറില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു.
അമ്മേ.. ആ കഞ്ഞിക്കട വെജിറ്റേറിയനാ..
അവിടെ അപ്പറഞ്ഞത് കിട്ടില്ല. അളിയന് അവിടെ നിന്ന് ഒരു പിണ്ണാക്കും കഴിച്ചിട്ടില്ല. ആളിയന് അങ്ങനെ കഴിച്ചു എന്നു പറഞ്ഞാല്‍ അമ്മ അതുണ്ടാക്കി കൊടുക്കുമെന്ന് പറയുമല്ലോ.. അപ്പോള്‍ അത് അഞ്ചു പൈസ ചിലവില്ലാതെ പാത്രത്തോടെ അകത്താക്കാനുള്ള അളിയന്റെ തന്ത്രമാണ്.
ഉച്ചയ്ക്ക് കഴിച്ച ഊണ് മുഴുക്കെ പുറം ലോകം കണ്ടപ്പോള്‍ അമ്മയ്ക്ക് നല്ല ക്ഷീണമായി.
കാറില്‍ ചാഞ്ഞു കിടന്നു. പിന്നെ അളിയന് കൈ പുറത്തേയ്ക്ക് ഇട്ടില്ല.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്നിലൂടെ പോകുമ്പോള്‍ എനിയ്ക്ക് കൈ പുറത്തേയ്ക്കിട്ട് ഒരു ഡയലോഗ് പറയാന്‍ തോന്നി.
അമ്മേ.. ഇതാണ് വിയ്യൂര്‍ ജയില്‍..
നമ്മളെല്ലാവരും കൂടി ഒന്നു മനസ്സു വെച്ചാല്‍ വിധവയായ ചേച്ചിയ്ക്ക് എന്നെ ഇവിടെ വന്നു കാണാനുള്ള സൗകര്യം ഒരുക്കാം..
വേണ്ട..
നല്ലൊരു ദിനമായിട്ട് അതു പറയണ്ട എന്നു കരുതി ഞാന്‍ കൈ പുറത്തേയ്ക്ക് ഇട്ടില്ല.
കാര്‍ പാട്ടുരായ്ക്കലില്‍ നിന്നും നടുവിലാലിന്റെ റോഡിലേയ്ക്ക് വിട്ടു.
ബിഗ് ബസാറിലെ ഓണത്തിരക്കും അതിനു മുന്നിലെ അശ്വനി ആശുപത്രിയിലെ തിരക്കും ഒരു പോലെ..
മ്യൂസിയവും വടക്കേ സ്റ്റാന്‍ഡും പിന്നിട്ട് നവരത്നയുടെ ആറുനില ബില്‍ഡിങ്ങിനു മുന്നില്‍ കാറുനിന്നു.
പതിവിനു വിപരീതമായി അളിയന് കാറില്‍ നിന്നും ചാടിയിറങ്ങി ഡ്രൈവറോട് പേശാതെ പറഞ്ഞ വാടക നല്കി.
ഞാന്‍ അന്തം വിട്ട് ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.
ചേച്ചി യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ അന്തം വിട്ട് ഒരക്ഷരം മിണ്ടാതെ ഇരിയ്ക്കുകയായിരുന്നു.
റോഡിലൂടെ പോകുന്ന പുലിക്കളി കാണാന്‍ നവരത്നയുടെ ആറാം നിലയുടെ മുകളില്‍ കയറി നില്‍ക്കേണ്ട ആവശ്യമെന്താ.?
ഞാന്‍ മാന്യമായ സംശയം അളിയനോട് ഉന്നയിച്ചു.
അളിയന് മാന്യത ഒട്ടും ചോരാതെ മറുപടിയും പറഞ്ഞു.
അളിയോ നല്ല തിരക്കാ..
അവിടേയ്ക്ക് അമ്മയേയും ചേച്ചിയേയും കൂട്ടി പോകാനാവുമോ..?
അപ്പോഴേയ്ക്കും അമ്മ പറഞ്ഞു.
ഞാന്‍ ഇവിടെ നിന്ന് കണ്ടോളാം.
ഏനിയ്ക്കിനി നടക്കാന്‍ വയ്യ.
ഞങ്ങള്‍ ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നും അങ്ങകലേയ്ക്ക് നോക്കി.
പുലിക്കളി ആരംഭിയ്ക്കാന്‍ പോകുന്നേയുള്ളു.
പുലികളെ ഇത്രേം അകലെ നിന്നു നോക്കിയാല്‍ ഉറുമ്പിനെപ്പോലെ കാണാനാവൂ..
അഭിപ്രായം ചേച്ചിയുടേതാണ്.
അതു കേട്ട മാത്രയില്‍ അളിയന് പറഞ്ഞു. നിങ്ങള്‍ ഇവിടെ നില്ക്ക്..
ഞാനൊന്ന് താഴെപ്പോയിട്ട് വേഗമിങ്ങ് വരാം.
അളിയന് താഴേയ്ക്ക് ഓടിയിറങ്ങി.
ഏകദേശം ഇരുപത് മിനിറ്റിനുള്ളില്‍ അളിയന് ഒരു കവര്‍ സാധനങ്ങളുമായി തിരിച്ചെത്തി.
ആ കവര്‍ താങ്ങിപ്പിടിച്ചുള്ള വരവ് കണ്ടതും ചേച്ചി പറഞ്ഞു.
അതിനുള്ളില്‍ അവലും മലരും പൊരിയുമായിരിയ്ക്കും.
അതു മാത്രമേ നിസ്സാര കാശില്‍ ഇത്രേം കൂടുതല്‍ കിട്ടൂ..
സ്വന്തം വയറു നിറയ്ക്കേണ്ട ഒരു ചിന്ത മാത്രമേ...
അളിയന് കവറില്‍ നിന്നും പുള്ളിപ്പുലിയുടെ നാലു മുഖം മൂടികള്‍ പുറത്തെടുത്തു. അതിന്റെയൊപ്പം പുലിയുടെ വര്‍ണ്ണ മനോഹരമായ മുഖച്ചിത്രത്തോടു കൂടിയ നാലു വസ്ത്രങ്ങളും. മാക്സിയും ളോഹയും സമന്വയിച്ച പോലുള്ള വസ്ത്രങ്ങള്‍.
അളിയന് അതിലെ ഒരെണ്ണം എടുത്ത് സ്വയം ധരിച്ച് ഒരു മുഖം മൂടിയും വെച്ചു.
കലക്കി അളിയാ..
അടിപൊളി.
ഞാന്‍ അളിയനെ പ്രോല്‍സാഹിപ്പിച്ചു.
അളിയന് മുഖം മൂടി ഊരിക്കൊണ്ട് പറഞ്ഞു.
അതേയ്.. ആരും എതിരഭിപ്രായം പറയരുത്.
നമ്മുക്ക് പുലിക്കളി വളരെ അടുത്ത് കാണാനും തിരക്കിന്റെ യാതൊരു ശല്യം ഇല്ലാതിരിയ്ക്കാനും വേണ്ടിയാണ് ഞാനീ പറയുന്നത്.
നമ്മള് എല്ലാവരും ഈ ഡ്രസ്സ് അണിഞ്ഞ് മുഖം മൂടികള്‍ വെച്ച് റോഡിലേയ്ക്ക് ഇറങ്ങാം.
നമ്മുക്ക് ഈ വസ്ത്രങ്ങള്‍ ഉള്ളതിനാല്‍ ഇന്നത്തെ ദിവസം നടു റോഡിലൂടെ ധൈര്യമായി നടക്കാം..
ആളുകള്‍ക്ക് ആര്‍ക്കും നമ്മെ തിരിച്ചറിയില്ല.
നമ്മുക്കാണെങ്കിലോ തിരക്കില്ലാതെ പുലിക്കളി കാണാനും പറ്റും.
അളിയന്റെ ഉള്ളിലെ കള്ളത്തരം മനസ്സിലാവാത്ത ബോധമില്ലാത്ത ഞാന്‍ അതിനെ പിന്താങ്ങി വസ്ത്രം അണിഞ്ഞു.
വാള് വെച്ച് ക്ഷീണിച്ച അമ്മയെ കൊണ്ട് നിരബന്ധിച്ചു ഞാന്‍ അണിയിച്ചു.
മൂന്നു പേരും പുലികളായപ്പോള്‍ അന്തിച്ചു നിന്ന ചേച്ചിയും വസ്ത്രവും മുഖം മൂടിയും അണിഞ്ഞു. ഞങ്ങള്‍ ബില്‍ഡിങ്ങിന്റെ താഴേയ്ക്ക്..
ഞങ്ങളുടെ തൊട്ടുപിന്നില്‍ ചെണ്ടമേളക്കര് പ്രത്യക്ഷപ്പെട്ടു.
ഞങ്ങള്‍ നാലു പേരും മന്ദം മന്ദം നടന്നു.
പെട്ടന്ന് ചെണ്ട മേളം നിന്നു.
അളിയന് പിന്നിലേയ്ക്ക് ഓടി.
ഞാന്‍ അമ്മയേയും ചേച്ചിയേയും അവിടെ നിര്‍ത്തി അളിയന്റെ പിന്നാലെ ഓടി.
അളിയന്റെ തൊട്ടു പിന്നില്‍ ഞാന്‍ നില്‍ക്കുന്നത് അളിയന് അറിഞ്ഞിട്ടില്ല.
അളിയന്റെ മുന്നില്‍ നിന്ന് ഏതോ ഒരു പുലിക്കളി ടീമിന്റെ സംഘാടകന്‍ കത്തിജ്വലിയ്ക്കുന്നു.
അളിയന്റെ നിഘണ്ടുവിന് അന്യമായ തെറിഭാഷ.
അളിയന് അയാള്‍ക്ക് മുന്നില്‍ താണു കേണപേക്ഷിയ്ക്കുന്നു.
പെയിന്റടിയ്ക്കാത്ത പുലികളെ ഞങ്ങള്‍ ഒപ്പിയ്ക്കാം..
പക്ഷേ ചാടിക്കളിയ്ക്കാത്ത പുലികളെ ഞങ്ങള്‍ക്ക് വേണ്ടാ..
അഡ്വന്‍സ് എണ്ണി വാങ്ങുമ്പോള്‍ ഇതൊക്കെ പറഞ്ഞതല്ലേ..?
അളിയന് വളരെ താഴ്മയോടെ സംഘാടകരോട് പറഞ്ഞു.
അതേയ്..
മൂന്നു പുലികള്‍ കളിച്ചോളും..
ആ മെയിന്‍ റോഡിലേയ്ക്ക് എത്തട്ടേ..
ഞാന്‍ എങ്ങിനെയെങ്കിലും കളിപ്പിയ്ക്കാം.
പക്ഷേ നാലാമത്തെ പുലി കളിയ്ക്കില്ല.
അതിന് അഞ്ചോ പത്തോ കുറച്ചു തന്നാല്‍ മതി.
നാലു പുലികളും കളിച്ചാലേ കാശ് തരൂ എന്നായി സംഘാടകര്‍..
അത്രേം നേരം നോര്‍മലായി നിന്ന അളിയന് പൊടുന്നനെ വൈലന്റായി.
സൈലന്റ് വാലി പോലെ ശാന്തമായ അന്തരീക്ഷം കീറിമുറിച്ച് അളിയന്റെ ശബ്ദം ഉയര്‍ന്നു.
എടാ.. ശുനക പുത്രാ..
നാലാമത്തെ പുലി തള്ളപ്പുലിയാ..
അതിനെ കൊണ്ട് തുള്ളിയ്ക്കാന് എന്റെ ഭാര്യപ്പുലി സമ്മതിക്കില്ലാ..
അളിയന് എന്റെ അമ്മയെ തള്ളയെന്നു പറഞ്ഞതും അളിയന്റെ കുത്തിനു പിടിച്ചു പൊക്കാന്‍ ഞാന്‍ കൈ നീട്ടിയതാ....
എനിയ്ക്ക് അവസരം തരാതെ അളിയനെ സംഘാടകര്‍ വായുവില്‍ വട്ടം കറക്കി.
ഞാന്‍ ഓടിച്ചെന്ന് അമ്മയുടെയും ചേച്ചിയുടേയും എന്റേയും പുലിവസ്ത്രങ്ങള് കീറിയെടുത്ത് ചുരുട്ടിക്കൂട്ടി അതിനൊടൊപ്പം മുഖം മൂടികളും വെച്ച് റോഡരികിലേയ്ക്ക് വലിച്ചെറിഞ്ഞ് കിട്ടിയ ടാക്സിയില്‍ വീടണഞ്ഞു.
അളിയന് ചതയാഘോഷം കഴിഞ്ഞ് ബോഡിയിലെ ചതവ് മാറ്റാനുള്ള സുഖചികിത്സയും കഴിഞ്ഞ് മടങ്ങിയെത്തും എന്ന ശുഭ പ്രതീക്ഷയാല്‍......!
ഇവിടെ താല്‍ക്കാലിക വിട..!
കേരള സംസ്ക്കാരത്തിന്റെ പല കലകളും ഇന്ന് ചില ഏജന്റുമാര്‍ പാടെ നശിപ്പിയ്ക്കുന്നുണ്ട് എന്ന വേദനയാർന്ന ഓര്‍മ്മപ്പെടുത്തലോടെ...!!!
ഏവര്‍ക്കും ചതയ ദിനാശംസകള്‍..!!
നേരുന്നു ഏവര്‍ക്കും..
എന്‍ ശുഭരാത്രി..!!
അബ്ദുള്‍മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍.
ഒടുക്കത്തെ ടെന്‍ഷന്‍..!
വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അടി ഉറപ്പാ..
ഇക്കാര്യം അവളോട് പറയാന്‍ പറ്റില്ല.
പറഞ്ഞാല്‍ അവള് അന്നം മുടക്കി കൊഞ്ഞനം കുത്തും.
ഇനി മണിക്കൂറുകള്‍ മാത്രേ ബാക്കിയുള്ളൂ..
അളിയന് കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങി ബൈക്കില്‍ കറങ്ങി.
നല്ല കുടവയറും തടിയും ഉള്ള നാലുപേരെ കിട്ടണം.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്നെ അവരെ തൃശ്ശൂര്‍ ടൗണില്‍ എത്തിയ്ക്കണം.
അളിയന് ആളുകളെ എത്തിയ്ക്കാമെന്നേറ്റ് നല്ലൊരു തുക അഡ്വാന്‍സും വാങ്ങി.
ദേഹത്ത് മുഴുക്കെ പെയിന്റടിച്ച് പുലികളായ് അരങ്ങ് തകര്‍ക്കാനുള്ള ആളുകളെയാണ് വേണ്ടത്. പുലിക്കളിയുടെ ടൈം മൂന്നു മണിയാണ്.
ഒരു മണിയ്ക്ക് മുന്നെയെങ്കിലും എത്തിച്ചില്ലേല്‍ ആകെ കുളമാവും.
അഡ്വാന്‍സ് വാങ്ങാന്‍ നേരം അളിയന് മനസ്സില്‍ കണ്ട പുലികള്‍ രാമേട്ടന്, വട്ടക്കണ്ണന്‍ ഗിരി, തോട്ടത്തില്‍ ബാബു, ലാലിച്ചന്‍.. ഇവരൊക്കെയായിരുന്നു.
അളിയനെപ്പോലെത്തന്നെയാ അവരും..
കാശ് കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍..
പക്ഷേ ഇന്നാണെങ്കിലോ ആര്‍ക്കും വയ്യ.
അളിയന് അവരുടെ കാലു പിടിച്ചു.
നോ രക്ഷ...!!
നന്ദിയില്ലാത്ത ജന്മങ്ങളേ..
കാണിച്ചു തരാം ഞാന്‍..
എന്നു പറഞ്ഞ് അളിയന് അവിടെ നിന്നും ഇറങ്ങിപ്പോന്നു.
പിന്നെ കുറച്ചു നേരത്തേയ്ക്ക് അളിയനെ ആരും കണ്ടില്ല.
ഉച്ചയൂണ് കഴിഞ്ഞ് ഞാന്‍ പുറത്തേയ്ക്കിറങ്ങാന്‍ നില്ക്കവേ ഒരു കാര്‍ വന്ന് ഗേറ്റില്‍ ഹോണടിച്ചു ബഹളം വെച്ചു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നപ്പോള് അളിയനും ചേച്ചിയും ആ കാറിനുള്ളില്‍ ഇരുന്ന് എന്നെ മാടി വിളിയ്ക്കുന്നു.
ഞാന്‍ കാറിന്നടുത്തേയ്ക്ക് ചെന്നു.
അളിയോ..
അമ്മയെ കൂട്ടി വേഗം കാറില്‍ കയറിയ്ക്കോ..
പെട്ടെന്ന് അവിടെ എത്തിയാല്‍ നമ്മുക്ക് എല്ലാം കാണാം..
നേരം വൈകിയാല്‍ ഒരു കോപ്പും കാണാന്‍ പറ്റില്ല.
അളിയന് ഇതൊന്തെക്കെയാ ഈ പറയണ് എന്ന് ഞാന്‍ ആംഗ്യത്തിലൂടെ ചേച്ചിയോട് ചോദിച്ചു. ചേച്ചി ആംഗ്യം വെടിഞ്ഞ് വാ തുറന്നു.
ഡാ.. പുലിക്കളി കാണാന്‍ പോവാനാ..
തൃശ്ശൂര്‍ ടൗണിലേയ്ക്ക്..
വേഗം വാ..
അമ്മയോടും വേഗം വരാന്‍ പറ.
ചേച്ചി ഡോര്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി അമ്മയെ ലേലം വിളിയ്ക്കാന്‍ തുടങ്ങി..
അമ്മേ.. അമ്മേ.. അമ്മേയ്.....
അമ്മ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് ചാടി.
ചേച്ചി അകത്തു കയറി വാതിലുകള്‍ അടച്ചു.
അമ്മയും ഞാനും ഡ്രസ്സ് മാറി കാറിലേയ്ക്ക് കയറി.
അളിയന് ഡ്രൈവറോടൊപ്പം മുന്‍ സീറ്റില്‍ ഇരുന്നു.
ഞാനും അമ്മയും ചേച്ചിയും പിന്നിലിരുന്നു.
വടക്കാഞ്ചേരിയെത്തി.
അളിയന് കാറില്‍ നിന്നും കൈ പുറത്തേയ്ക്കിട്ട് അമ്മയോട് പറഞ്ഞു.
അമ്മേ.. ദേ.. അതുകണ്ടോ..
ഹോട്ടല്‍ കാലിഫോര്‍ണിയ..
അതിന്റെ തൊട്ടടുത്തു കാണുന്ന ആ കുഞ്ഞ് തട്ടുകട..
ഹോ.. അതില്‍ നിന്നും പൊറോട്ടയും ബീഫും കഴിയ്ക്കണം.
ഏന്ത് ടേസ്റ്റാന്നറിയോ..?
ആ അക്രാന്തം കണ്ടപ്പോള്‍ അമ്മ പറഞ്ഞു.
ന്റെ മോന് കണ്ണില്‍ കണ്ട ഹോട്ടലിലൊന്നും പോയി കഴിയ്ക്കണ്ട..
ഞാന്‍ ഉണ്ടാക്കിത്തരാം..
അതിലും നല്ല ടേസ്റ്റില്‍...
ഞാന്‍ ചേച്ചിയുടെ കയ്യില്‍ നിന്നും കര്‍ച്ചീഫ് വാങ്ങി അളിയനു കൊടുത്തു.
അളിയന്റെ വായിലെ വെള്ളമൊലിപ്പ് തടയാന്‍..
കുതിച്ചു പായുന്ന കാര്‍ അത്താണി പിന്നിട്ട് വളപ്പായ റോഡിലേയ്ക്ക് നീങ്ങി.
അളിയന്റെ കൈ പുറത്തേയ്ക്ക് നീങ്ങി. അളിയന് വാ തുറക്കും മുന്നെ ഞാന്‍ വാ തുറന്നു.
അമ്മേ.. ആ കാണുന്ന ചര്‍ച്ച് കണ്ടോ..
അതിനടുത്തുള്ള ഒരു കഞ്ഞിക്കട കണ്ടോ..?
ബാക്കി അളിയന് പറ..
ഞാന്‍ പിന് വാങ്ങി.
അളിയന് ബാക്കി പൂരിപ്പിച്ചു.
അമ്മേ.. അവിടുത്തെ തവള ഫ്രൈ..
ഹോ.. എന്താ ഒരു ടേസ്റ്റ്..
അമ്മ അതു കേട്ടതും സാരിത്തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ചു.
തവളയെന്ന് കേട്ടപ്പോള്‍ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്ന വാളിനെ തടയാന്‍ അമ്മയുടെ സാരിത്തലപ്പിനായില്ല. വാള് പുറത്തേയ്ക്ക് വീണു. കാര്‍ സൈഡാക്കി.
കാറില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകുമ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു.
അമ്മേ.. ആ കഞ്ഞിക്കട വെജിറ്റേറിയനാ..
അവിടെ അപ്പറഞ്ഞത് കിട്ടില്ല. അളിയന് അവിടെ നിന്ന് ഒരു പിണ്ണാക്കും കഴിച്ചിട്ടില്ല. ആളിയന് അങ്ങനെ കഴിച്ചു എന്നു പറഞ്ഞാല്‍ അമ്മ അതുണ്ടാക്കി കൊടുക്കുമെന്ന് പറയുമല്ലോ.. അപ്പോള്‍ അത് അഞ്ചു പൈസ ചിലവില്ലാതെ പാത്രത്തോടെ അകത്താക്കാനുള്ള അളിയന്റെ തന്ത്രമാണ്.
ഉച്ചയ്ക്ക് കഴിച്ച ഊണ് മുഴുക്കെ പുറം ലോകം കണ്ടപ്പോള്‍ അമ്മയ്ക്ക് നല്ല ക്ഷീണമായി.
കാറില്‍ ചാഞ്ഞു കിടന്നു. പിന്നെ അളിയന് കൈ പുറത്തേയ്ക്ക് ഇട്ടില്ല.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്നിലൂടെ പോകുമ്പോള്‍ എനിയ്ക്ക് കൈ പുറത്തേയ്ക്കിട്ട് ഒരു ഡയലോഗ് പറയാന്‍ തോന്നി.
അമ്മേ.. ഇതാണ് വിയ്യൂര്‍ ജയില്‍..
നമ്മളെല്ലാവരും കൂടി ഒന്നു മനസ്സു വെച്ചാല്‍ വിധവയായ ചേച്ചിയ്ക്ക് എന്നെ ഇവിടെ വന്നു കാണാനുള്ള സൗകര്യം ഒരുക്കാം..
വേണ്ട..
നല്ലൊരു ദിനമായിട്ട് അതു പറയണ്ട എന്നു കരുതി ഞാന്‍ കൈ പുറത്തേയ്ക്ക് ഇട്ടില്ല.
കാര്‍ പാട്ടുരായ്ക്കലില്‍ നിന്നും നടുവിലാലിന്റെ റോഡിലേയ്ക്ക് വിട്ടു.
ബിഗ് ബസാറിലെ ഓണത്തിരക്കും അതിനു മുന്നിലെ അശ്വനി ആശുപത്രിയിലെ തിരക്കും ഒരു പോലെ..
മ്യൂസിയവും വടക്കേ സ്റ്റാന്‍ഡും പിന്നിട്ട് നവരത്നയുടെ ആറുനില ബില്‍ഡിങ്ങിനു മുന്നില്‍ കാറുനിന്നു.
പതിവിനു വിപരീതമായി അളിയന് കാറില്‍ നിന്നും ചാടിയിറങ്ങി ഡ്രൈവറോട് പേശാതെ പറഞ്ഞ വാടക നല്കി.
ഞാന്‍ അന്തം വിട്ട് ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി.
ചേച്ചി യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ അന്തം വിട്ട് ഒരക്ഷരം മിണ്ടാതെ ഇരിയ്ക്കുകയായിരുന്നു.
റോഡിലൂടെ പോകുന്ന പുലിക്കളി കാണാന്‍ നവരത്നയുടെ ആറാം നിലയുടെ മുകളില്‍ കയറി നില്‍ക്കേണ്ട ആവശ്യമെന്താ.?
ഞാന്‍ മാന്യമായ സംശയം അളിയനോട് ഉന്നയിച്ചു.
അളിയന് മാന്യത ഒട്ടും ചോരാതെ മറുപടിയും പറഞ്ഞു.
അളിയോ നല്ല തിരക്കാ..
അവിടേയ്ക്ക് അമ്മയേയും ചേച്ചിയേയും കൂട്ടി പോകാനാവുമോ..?
അപ്പോഴേയ്ക്കും അമ്മ പറഞ്ഞു.
ഞാന്‍ ഇവിടെ നിന്ന് കണ്ടോളാം.
ഏനിയ്ക്കിനി നടക്കാന്‍ വയ്യ.
ഞങ്ങള്‍ ബില്‍ഡിങ്ങിന്റെ മുകളില്‍ നിന്നും അങ്ങകലേയ്ക്ക് നോക്കി.
പുലിക്കളി ആരംഭിയ്ക്കാന്‍ പോകുന്നേയുള്ളു.
പുലികളെ ഇത്രേം അകലെ നിന്നു നോക്കിയാല്‍ ഉറുമ്പിനെപ്പോലെ കാണാനാവൂ..
അഭിപ്രായം ചേച്ചിയുടേതാണ്.
അതു കേട്ട മാത്രയില്‍ അളിയന് പറഞ്ഞു. നിങ്ങള്‍ ഇവിടെ നില്ക്ക്..
ഞാനൊന്ന് താഴെപ്പോയിട്ട് വേഗമിങ്ങ് വരാം.
അളിയന് താഴേയ്ക്ക് ഓടിയിറങ്ങി.
ഏകദേശം ഇരുപത് മിനിറ്റിനുള്ളില്‍ അളിയന് ഒരു കവര്‍ സാധനങ്ങളുമായി തിരിച്ചെത്തി.
ആ കവര്‍ താങ്ങിപ്പിടിച്ചുള്ള വരവ് കണ്ടതും ചേച്ചി പറഞ്ഞു.
അതിനുള്ളില്‍ അവലും മലരും പൊരിയുമായിരിയ്ക്കും.
അതു മാത്രമേ നിസ്സാര കാശില്‍ ഇത്രേം കൂടുതല്‍ കിട്ടൂ..
സ്വന്തം വയറു നിറയ്ക്കേണ്ട ഒരു ചിന്ത മാത്രമേ...
അളിയന് കവറില്‍ നിന്നും പുള്ളിപ്പുലിയുടെ നാലു മുഖം മൂടികള്‍ പുറത്തെടുത്തു. അതിന്റെയൊപ്പം പുലിയുടെ വര്‍ണ്ണ മനോഹരമായ മുഖച്ചിത്രത്തോടു കൂടിയ നാലു വസ്ത്രങ്ങളും. മാക്സിയും ളോഹയും സമന്വയിച്ച പോലുള്ള വസ്ത്രങ്ങള്‍.
അളിയന് അതിലെ ഒരെണ്ണം എടുത്ത് സ്വയം ധരിച്ച് ഒരു മുഖം മൂടിയും വെച്ചു.
കലക്കി അളിയാ..
അടിപൊളി.
ഞാന്‍ അളിയനെ പ്രോല്‍സാഹിപ്പിച്ചു.
അളിയന് മുഖം മൂടി ഊരിക്കൊണ്ട് പറഞ്ഞു.
അതേയ്.. ആരും എതിരഭിപ്രായം പറയരുത്.
നമ്മുക്ക് പുലിക്കളി വളരെ അടുത്ത് കാണാനും തിരക്കിന്റെ യാതൊരു ശല്യം ഇല്ലാതിരിയ്ക്കാനും വേണ്ടിയാണ് ഞാനീ പറയുന്നത്.
നമ്മള് എല്ലാവരും ഈ ഡ്രസ്സ് അണിഞ്ഞ് മുഖം മൂടികള്‍ വെച്ച് റോഡിലേയ്ക്ക് ഇറങ്ങാം.
നമ്മുക്ക് ഈ വസ്ത്രങ്ങള്‍ ഉള്ളതിനാല്‍ ഇന്നത്തെ ദിവസം നടു റോഡിലൂടെ ധൈര്യമായി നടക്കാം..
ആളുകള്‍ക്ക് ആര്‍ക്കും നമ്മെ തിരിച്ചറിയില്ല.
നമ്മുക്കാണെങ്കിലോ തിരക്കില്ലാതെ പുലിക്കളി കാണാനും പറ്റും.
അളിയന്റെ ഉള്ളിലെ കള്ളത്തരം മനസ്സിലാവാത്ത ബോധമില്ലാത്ത ഞാന്‍ അതിനെ പിന്താങ്ങി വസ്ത്രം അണിഞ്ഞു.
വാള് വെച്ച് ക്ഷീണിച്ച അമ്മയെ കൊണ്ട് നിരബന്ധിച്ചു ഞാന്‍ അണിയിച്ചു.
മൂന്നു പേരും പുലികളായപ്പോള്‍ അന്തിച്ചു നിന്ന ചേച്ചിയും വസ്ത്രവും മുഖം മൂടിയും അണിഞ്ഞു. ഞങ്ങള്‍ ബില്‍ഡിങ്ങിന്റെ താഴേയ്ക്ക്..
ഞങ്ങളുടെ തൊട്ടുപിന്നില്‍ ചെണ്ടമേളക്കര് പ്രത്യക്ഷപ്പെട്ടു.
ഞങ്ങള്‍ നാലു പേരും മന്ദം മന്ദം നടന്നു.
പെട്ടന്ന് ചെണ്ട മേളം നിന്നു.
അളിയന് പിന്നിലേയ്ക്ക് ഓടി.
ഞാന്‍ അമ്മയേയും ചേച്ചിയേയും അവിടെ നിര്‍ത്തി അളിയന്റെ പിന്നാലെ ഓടി.
അളിയന്റെ തൊട്ടു പിന്നില്‍ ഞാന്‍ നില്‍ക്കുന്നത് അളിയന് അറിഞ്ഞിട്ടില്ല.
അളിയന്റെ മുന്നില്‍ നിന്ന് ഏതോ ഒരു പുലിക്കളി ടീമിന്റെ സംഘാടകന്‍ കത്തിജ്വലിയ്ക്കുന്നു.
അളിയന്റെ നിഘണ്ടുവിന് അന്യമായ തെറിഭാഷ.
അളിയന് അയാള്‍ക്ക് മുന്നില്‍ താണു കേണപേക്ഷിയ്ക്കുന്നു.
പെയിന്റടിയ്ക്കാത്ത പുലികളെ ഞങ്ങള്‍ ഒപ്പിയ്ക്കാം..
പക്ഷേ ചാടിക്കളിയ്ക്കാത്ത പുലികളെ ഞങ്ങള്‍ക്ക് വേണ്ടാ..
അഡ്വന്‍സ് എണ്ണി വാങ്ങുമ്പോള്‍ ഇതൊക്കെ പറഞ്ഞതല്ലേ..?
അളിയന് വളരെ താഴ്മയോടെ സംഘാടകരോട് പറഞ്ഞു.
അതേയ്..
മൂന്നു പുലികള്‍ കളിച്ചോളും..
ആ മെയിന്‍ റോഡിലേയ്ക്ക് എത്തട്ടേ..
ഞാന്‍ എങ്ങിനെയെങ്കിലും കളിപ്പിയ്ക്കാം.
പക്ഷേ നാലാമത്തെ പുലി കളിയ്ക്കില്ല.
അതിന് അഞ്ചോ പത്തോ കുറച്ചു തന്നാല്‍ മതി.
നാലു പുലികളും കളിച്ചാലേ കാശ് തരൂ എന്നായി സംഘാടകര്‍..
അത്രേം നേരം നോര്‍മലായി നിന്ന അളിയന് പൊടുന്നനെ വൈലന്റായി.
സൈലന്റ് വാലി പോലെ ശാന്തമായ അന്തരീക്ഷം കീറിമുറിച്ച് അളിയന്റെ ശബ്ദം ഉയര്‍ന്നു.
എടാ.. ശുനക പുത്രാ..
നാലാമത്തെ പുലി തള്ളപ്പുലിയാ..
അതിനെ കൊണ്ട് തുള്ളിയ്ക്കാന് എന്റെ ഭാര്യപ്പുലി സമ്മതിക്കില്ലാ..
അളിയന് എന്റെ അമ്മയെ തള്ളയെന്നു പറഞ്ഞതും അളിയന്റെ കുത്തിനു പിടിച്ചു പൊക്കാന്‍ ഞാന്‍ കൈ നീട്ടിയതാ....
എനിയ്ക്ക് അവസരം തരാതെ അളിയനെ സംഘാടകര്‍ വായുവില്‍ വട്ടം കറക്കി.
ഞാന്‍ ഓടിച്ചെന്ന് അമ്മയുടെയും ചേച്ചിയുടേയും എന്റേയും പുലിവസ്ത്രങ്ങള് കീറിയെടുത്ത് ചുരുട്ടിക്കൂട്ടി അതിനൊടൊപ്പം മുഖം മൂടികളും വെച്ച് റോഡരികിലേയ്ക്ക് വലിച്ചെറിഞ്ഞ് കിട്ടിയ ടാക്സിയില്‍ വീടണഞ്ഞു.
അളിയന് ചതയാഘോഷം കഴിഞ്ഞ് ബോഡിയിലെ ചതവ് മാറ്റാനുള്ള സുഖചികിത്സയും കഴിഞ്ഞ് മടങ്ങിയെത്തും എന്ന ശുഭ പ്രതീക്ഷയാല്‍......!
ഇവിടെ താല്‍ക്കാലിക വിട..!
കേരള സംസ്ക്കാരത്തിന്റെ പല കലകളും ഇന്ന് ചില ഏജന്റുമാര്‍ പാടെ നശിപ്പിയ്ക്കുന്നുണ്ട് എന്ന വേദനയാർന്ന ഓര്‍മ്മപ്പെടുത്തലോടെ...!!!
ഏവര്‍ക്കും ചതയ ദിനാശംസകള്‍..!!
നേരുന്നു ഏവര്‍ക്കും..
എന്‍ ശുഭരാത്രി..!!
അബ്ദുള്‍മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര്‍ എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്‍
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan